കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ സഭാ സ്നേഹം മാതൃകാപരമാണെന്നും അതിരറ്റ സഭാസ്നേഹവും സഭയുമായുള്ള സംസർഗവും ഈശോയോടുള്ള സന്പർക്കത്തിലേക്ക് വളരണമെന്നും പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
കോട്ടയം ലൂർദ് ഫൊറോന പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നടന്ന 136-ാമതു ചങ്ങനാശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. ‘വിശ്വാസികളായ നാം സഭയോടും ഈശോയോടും ഉൾചേർന്നിരിക്കണം.
പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുന്ന പോസിറ്റീവ് മനസ് ഉണ്ടാകുന്നതിനൊപ്പം പുതിയ കാലത്തെ സംഭവങ്ങളെ വിവേചനത്തോടെ തിരിച്ചറിയാനുള്ള ജാഗ്രതയുണ്ടായിരിക്കണ’മെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ബോധിപ്പിച്ചു. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഇടവകയോടും രൂപതയോടും ചേർന്നുള്ള സഭാത്മക കുടുംബങ്ങളായി നമ്മുടെ ഓരോ കുടുംബങ്ങളും മാറണമെന്ന് മാർ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.
ബ്രഹ്മോസ് എയ്റോ സ്പേയ്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡ് പ്രമുഖ മാധ്യമ പ്രവർത്തകനും ദീപിക മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ടി. ദേവപ്രസാദിനു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മാനിച്ചു. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെയും സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു. അവാർഡ് ജേതാക്കളെ പിആർഒ ജോജി ചിറയിൽ പരിചയപ്പെടുത്തി.
അതിരൂപതാദിനാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറന്പിൽ പതാക ഉയർത്തി. വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് ഖുഥ്ആ പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്യും.
വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ അതിരൂപതാ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലൂർദ് ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെൽപുരപ്പറന്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തി. എൽഎസ്ഡിപി മദർ ജനറാൾ സിസ്റ്റർ മേരി റോസിലി, യുവദീപ്തി-എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ജാനറ്റ് മാത്യു, ടി. ദേവപ്രസാദ്, ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ പ്രസംഗിച്ചു.
ചെങ്ങന്നൂരും മുഹമ്മയും പുതിയ ഫൊറോനകൾ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതക്ക് പുതുതായി രണ്ടു ഫൊറോനകൾകൂടി പ്രഖ്യാപിച്ചു. ചെങ്ങന്നൂരും മുഹമ്മയുമാണ് പുതിയ ഫൊറോനകൾ. കോട്ടയത്തു നടന്ന അതിരൂപതാ ദിനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്.
ചെങ്ങന്നൂർ ഫൊറോനയുടെ കീഴിൽ ചെങ്ങന്നൂർ, അടൂർ, പന്തളം, മാവേലിക്കര, അയിരൂർ, തടിയൂർ, എഴുമറ്റൂർ, നെടുമണ്‍, കല്ലൂപ്പാറ-പുതുശേരി എന്നീ ഒന്‍പത് ഇടവകകളാണ് ഉൾപ്പെടുന്നത്.
മുഹമ്മ ഫൊറോനയുടെ കീഴിൽ മുഹമ്മ, കലവൂർ, എസ്എൽപുരം, പാദുവാപുരം, ചാരമംഗലം, മണ്ണഞ്ചേരി എന്നീ ആറ് ഇടവകകളാണ് ഉൾപ്പെടുന്നത്. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയുടെ കീഴിലുള്ള വെട്ടിത്തുരുത്ത് സെന്റ് ആന്റണീസ് കുരിശുപള്ളി, എടത്വാ ഫൊറോനാക്കു കീഴിലുള്ള തകഴി-കിഴുപ്പാറ സെന്റ് ജൂഡ് കുരിശടി, തിരുവനന്തപുരം ലൂർദ് ഫൊറോനാക്കു കീഴിലുള്ള വെള്ളായണി ലിറ്റിൽഫ്ളവർ കുരിശടി എന്നീ കുരിശടികളെ അതിർത്തി തിരിഞ്ഞ് കുരിശുപള്ളികളായി പ്രഖ്യാപിച്ചു.
അടുത്തവർഷം നടക്കുന്ന 137-ാമത് അതിരൂപതാ ദിനം പുതുതായി രൂപീകരിച്ച മുഹമ്മ ഫൊറോനാ പള്ളിയിൽ നടത്തുമെന്ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അറിയിച്ചു.
കോട്ടയം ലൂർദ് ഫൊറോന പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നടന്ന 136-ാമതു ചങ്ങനാശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. ‘വിശ്വാസികളായ നാം സഭയോടും ഈശോയോടും ഉൾചേർന്നിരിക്കണം.
പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുന്ന പോസിറ്റീവ് മനസ് ഉണ്ടാകുന്നതിനൊപ്പം പുതിയ കാലത്തെ സംഭവങ്ങളെ വിവേചനത്തോടെ തിരിച്ചറിയാനുള്ള ജാഗ്രതയുണ്ടായിരിക്കണ’മെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ബോധിപ്പിച്ചു. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഇടവകയോടും രൂപതയോടും ചേർന്നുള്ള സഭാത്മക കുടുംബങ്ങളായി നമ്മുടെ ഓരോ കുടുംബങ്ങളും മാറണമെന്ന് മാർ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.
ബ്രഹ്മോസ് എയ്റോ സ്പേയ്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡ് പ്രമുഖ മാധ്യമ പ്രവർത്തകനും ദീപിക മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ടി. ദേവപ്രസാദിനു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മാനിച്ചു. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെയും സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു. അവാർഡ് ജേതാക്കളെ പിആർഒ ജോജി ചിറയിൽ പരിചയപ്പെടുത്തി.
അതിരൂപതാദിനാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറന്പിൽ പതാക ഉയർത്തി. വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് ഖുഥ്ആ പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്യും.
വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ അതിരൂപതാ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലൂർദ് ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെൽപുരപ്പറന്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തി. എൽഎസ്ഡിപി മദർ ജനറാൾ സിസ്റ്റർ മേരി റോസിലി, യുവദീപ്തി-എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ജാനറ്റ് മാത്യു, ടി. ദേവപ്രസാദ്, ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ പ്രസംഗിച്ചു.
ചെങ്ങന്നൂരും മുഹമ്മയും പുതിയ ഫൊറോനകൾ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതക്ക് പുതുതായി രണ്ടു ഫൊറോനകൾകൂടി പ്രഖ്യാപിച്ചു. ചെങ്ങന്നൂരും മുഹമ്മയുമാണ് പുതിയ ഫൊറോനകൾ. കോട്ടയത്തു നടന്ന അതിരൂപതാ ദിനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്.
ചെങ്ങന്നൂർ ഫൊറോനയുടെ കീഴിൽ ചെങ്ങന്നൂർ, അടൂർ, പന്തളം, മാവേലിക്കര, അയിരൂർ, തടിയൂർ, എഴുമറ്റൂർ, നെടുമണ്‍, കല്ലൂപ്പാറ-പുതുശേരി എന്നീ ഒന്‍പത് ഇടവകകളാണ് ഉൾപ്പെടുന്നത്.
മുഹമ്മ ഫൊറോനയുടെ കീഴിൽ മുഹമ്മ, കലവൂർ, എസ്എൽപുരം, പാദുവാപുരം, ചാരമംഗലം, മണ്ണഞ്ചേരി എന്നീ ആറ് ഇടവകകളാണ് ഉൾപ്പെടുന്നത്. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയുടെ കീഴിലുള്ള വെട്ടിത്തുരുത്ത് സെന്റ് ആന്റണീസ് കുരിശുപള്ളി, എടത്വാ ഫൊറോനാക്കു കീഴിലുള്ള തകഴി-കിഴുപ്പാറ സെന്റ് ജൂഡ് കുരിശടി, തിരുവനന്തപുരം ലൂർദ് ഫൊറോനാക്കു കീഴിലുള്ള വെള്ളായണി ലിറ്റിൽഫ്ളവർ കുരിശടി എന്നീ കുരിശടികളെ അതിർത്തി തിരിഞ്ഞ് കുരിശുപള്ളികളായി പ്രഖ്യാപിച്ചു.
അടുത്തവർഷം നടക്കുന്ന 137-ാമത് അതിരൂപതാ ദിനം പുതുതായി രൂപീകരിച്ച മുഹമ്മ ഫൊറോനാ പള്ളിയിൽ നടത്തുമെന്ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അറിയിച്ചു.