കൊച്ചി: സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീടു ലഭ്യമാക്കാന്‍ കാലതാമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്.
ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് കമ്മീഷന് നല്‍കിയത്. പട്ടികജാതി, പട്ടികവര്‍ഗ സംരക്ഷണസമിതി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പട്ടികജാതി ഗുണഭോക്താക്കളുടെ 19,529 വീടുകളും പട്ടികവര്‍ഗക്കാരുടെ 18,529 വീടുകളും ലൈഫ് പദ്ധതി മുഖേന പൂര്‍ത്തിയാക്കിയതായി ലൈഫ് മിഷന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ 11,996 പട്ടികജാതി വിഭാഗക്കാര്‍ക്കും 3,533 പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കും വീട് നല്‍കും.
മൂന്നാം ഘട്ടത്തില്‍ 24,475 പട്ടിക ജാതിക്കാര്‍ക്കും 2712 പട്ടിക വര്‍ഗക്കാര്‍ക്കും വീട് ലഭ്യമാക്കും. പിഎംഎവൈ അര്‍ബന്‍ പദ്ധതിയില്‍ 3,392 (എസ് സി), 220 (എസ്ടി) പിഎംഎവൈ റൂറല്‍ പദ്ധതിയില്‍ 4,987 (എസ് സി) 1,259 (എസ് ടി) ഗുണഭോക്താക്കള്‍ക്കും ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് കമ്മീഷന് നല്‍കിയത്. പട്ടികജാതി, പട്ടികവര്‍ഗ സംരക്ഷണസമിതി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പട്ടികജാതി ഗുണഭോക്താക്കളുടെ 19,529 വീടുകളും പട്ടികവര്‍ഗക്കാരുടെ 18,529 വീടുകളും ലൈഫ് പദ്ധതി മുഖേന പൂര്‍ത്തിയാക്കിയതായി ലൈഫ് മിഷന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ 11,996 പട്ടികജാതി വിഭാഗക്കാര്‍ക്കും 3,533 പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കും വീട് നല്‍കും.
മൂന്നാം ഘട്ടത്തില്‍ 24,475 പട്ടിക ജാതിക്കാര്‍ക്കും 2712 പട്ടിക വര്‍ഗക്കാര്‍ക്കും വീട് ലഭ്യമാക്കും. പിഎംഎവൈ അര്‍ബന്‍ പദ്ധതിയില്‍ 3,392 (എസ് സി), 220 (എസ്ടി) പിഎംഎവൈ റൂറല്‍ പദ്ധതിയില്‍ 4,987 (എസ് സി) 1,259 (എസ് ടി) ഗുണഭോക്താക്കള്‍ക്കും ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.