തിരുവനന്തപുരം: സുപ്രീം കോടതി വിധി സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്നതാണെന്നു ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. വളരെ പ്രധാനപ്പെട്ടതും രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്താൻ ഇടയാക്കുന്നതുമാണ് ഈ വിധി. ജിഎസ്ടി കൗണ്‍സിലിന്റെ നികുതി സംബന്ധിച്ചുള്ള ശിപാർശകൾ അടിച്ചേൽപ്പിക്കാൻ കഴിയുന്നവയല്ലെന്നും മറിച്ച് ഉപദേശരൂപത്തിലുള്ളതാണെന്നും വിധി വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു.
ഈ വിധി കോപ്പറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുന്നു എന്നതു സ്വാഗതാർഹമാണ്. പാർലമെന്റ് അംഗമെന്ന നിലയിൽ ജിഎസ്ടി സെലക്ട് കമ്മിറ്റിയിൽ അംഗമായിരുന്ന ഘട്ടത്തിൽ ജിഎസ്ടി ബില്ലിലെ സംസ്ഥാന താല്പര്യങ്ങൾക്ക് എതിരായ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയിലൂടെ കുറേക്കൂടി സുതാര്യമായി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ രാജ്യത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഈ വിധി കോപ്പറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുന്നു എന്നതു സ്വാഗതാർഹമാണ്. പാർലമെന്റ് അംഗമെന്ന നിലയിൽ ജിഎസ്ടി സെലക്ട് കമ്മിറ്റിയിൽ അംഗമായിരുന്ന ഘട്ടത്തിൽ ജിഎസ്ടി ബില്ലിലെ സംസ്ഥാന താല്പര്യങ്ങൾക്ക് എതിരായ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയിലൂടെ കുറേക്കൂടി സുതാര്യമായി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ രാജ്യത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.