തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും മഴ അതിശക്തമായി പെയ്തിറങ്ങി. രാത്രി വൈകിയും മഴ തുടരുകയാണ്. ശക്തമായ മഴ തുടർന്നതോടെ സംസ്ഥാനത്ത് 12 ദുരിതാശ്വാസക്യാന്പുകൾ തുറന്നു. 99 കുടുംബങ്ങളിലെ 330 പേരെ ഇവിടേയ്ക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി പെരുംകുനിയിൽ പാലോളി വീട്ടിൽ മുഹമ്മദ് മുസമിൻ എന്ന ഒൻപതു വയസുകാരൻ പെരുംകുനി തോട്ടിൽ വീണ് മരണമടഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്നലെ ശക്തമായ മഴപെയ്തു. കനത്തമഴയിൽ വിവിധ ജില്ലകളിലായി എട്ടു വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ മഴയിൽ മധ്യകേരളത്തിലാണു കൂടുതൽ നാശനഷ്ടമുണ്ടായത്.
ശക്തമായ മഴയിൽ തലസ്ഥാന ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. വർക്കല, വെട്ടൂർ, ഒന്നാംപാലം തീരദേശ റോഡ് ഇടിഞ്ഞു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുചർന്ന് അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ 20 സെന്റിമീറ്ററും മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 30 സെൻറീമീറ്ററും ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിൽ കണ്ട്രോൾ റൂം തുറന്നു. അടിയന്തര ഘട്ടത്തിൽ 8078548538 എന്ന നന്പറിൽ ബന്ധപ്പെടാം.
രാത്രി വൈകി ഓറഞ്ച് അലർട്ട് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ഏതാനും ദിവസമായി തുടർന്നു വന്ന കനത്ത മഴയ്ക്കു ശമനമായതോടെ മൂന്നു ജില്ലകളിലെ ഓറഞ്ച് അലർട്ട് രാത്രിയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പു പിൻവലിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ ഓറഞ്ച് അലർട്ടാണു പിൻവലിച്ചത്. ഇത് അടക്കമുള്ള ആറു ജില്ലകളിൽ ഇന്നു ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന യെല്ലോ അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യെല്ലോ അലർട്ട് തുടരും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്നലെ ശക്തമായ മഴപെയ്തു. കനത്തമഴയിൽ വിവിധ ജില്ലകളിലായി എട്ടു വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ മഴയിൽ മധ്യകേരളത്തിലാണു കൂടുതൽ നാശനഷ്ടമുണ്ടായത്.
ശക്തമായ മഴയിൽ തലസ്ഥാന ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. വർക്കല, വെട്ടൂർ, ഒന്നാംപാലം തീരദേശ റോഡ് ഇടിഞ്ഞു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുചർന്ന് അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ 20 സെന്റിമീറ്ററും മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 30 സെൻറീമീറ്ററും ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിൽ കണ്ട്രോൾ റൂം തുറന്നു. അടിയന്തര ഘട്ടത്തിൽ 8078548538 എന്ന നന്പറിൽ ബന്ധപ്പെടാം.
രാത്രി വൈകി ഓറഞ്ച് അലർട്ട് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ഏതാനും ദിവസമായി തുടർന്നു വന്ന കനത്ത മഴയ്ക്കു ശമനമായതോടെ മൂന്നു ജില്ലകളിലെ ഓറഞ്ച് അലർട്ട് രാത്രിയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പു പിൻവലിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ ഓറഞ്ച് അലർട്ടാണു പിൻവലിച്ചത്. ഇത് അടക്കമുള്ള ആറു ജില്ലകളിൽ ഇന്നു ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന യെല്ലോ അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യെല്ലോ അലർട്ട് തുടരും.