മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ്പ് റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ എട്ടര മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു.
ആന്ധ്രാപ്രദേശ് അണ്ണമയാ ജില്ലയിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. നൗഷാദ് (38) മകൾ നൈസാ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നസറുദ്ദീൻ (44), മുസ്തഫ (32), അൽത്താഫ് (33), ആയിഷാ (27), ഗൗഹർ (35), അലീസാ (5), ഗൗസ് (5) എന്നിവർക്കാണ് പരിക്ക്.
രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വാഹനം കനത്ത മൂടൽ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം ഗ്യാപ്റോഡിൽ നിന്നും തെന്നി മാറി ആയിരം അടി താഴ്ചയിലുള്ള ബൈസണ്‍വാലി റോഡിലേക്കു പതിച്ചു. എട്ടര മാസം പ്രായമുള്ള നൈസാ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രമാധ്യയാണ് നൗഷാദ് (32) മരിച്ചത്. തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും. രണ്ടു വാഹനങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിന്റെ വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്.