തിരുവനന്തപുരം: മഴക്കാലം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി അടിയന്തര പ്രവൃർത്തികൾക്കായി 6.60 കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ജലസേചന വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനിയർമാർക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമേ കടലാക്രമണവും തീരശോഷണവും നേരിടാൻ ഒന്‍പതു തീരദേശ ജില്ലകൾക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ജലവിഭവ വകുപ്പിലെ 24 എക്സിക്യൂട്ടീവ് എൻജിനിയർമാർക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും മണ്‍സൂണിനു മുന്നോടിയായുള്ള അടിയന്തര പ്രവർത്തനങ്ങൾക്കായാണ് 20 ലക്ഷം വീതം അനുവദിച്ചിരിക്കുന്നത്.