കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍വേ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ട്രാക്കിന്റെ ഒരു വശത്തെ കുഴലിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30ഓടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തുകയായിരുന്നു.
പാലത്തിലൂടെ കടന്നുപോകുന്ന റെയില്‍വേ ട്രാക്കിന്റെ ഇടതുവശത്ത് വയര്ലൈനിനായി നിര്‍മിച്ച ഡക്ടിലായിരുന്നു അസ്ഥികൂടം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ മറ്റു ദുരൂഹതകളെന്തെങ്കിലും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കും.
റെയില്‍വേ പാലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തൂണിന് ഇടയിലായായിരുന്നു അസ്ഥികൂടം. മരിച്ചത് ആണോ പെണ്ണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇവ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കും. ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരുന്നതോടെ കൂടുതല്‍ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പാലത്തിലൂടെ കടന്നുപോകുന്ന റെയില്‍വേ ട്രാക്കിന്റെ ഇടതുവശത്ത് വയര്ലൈനിനായി നിര്‍മിച്ച ഡക്ടിലായിരുന്നു അസ്ഥികൂടം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ മറ്റു ദുരൂഹതകളെന്തെങ്കിലും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കും.
റെയില്‍വേ പാലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തൂണിന് ഇടയിലായായിരുന്നു അസ്ഥികൂടം. മരിച്ചത് ആണോ പെണ്ണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇവ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കും. ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരുന്നതോടെ കൂടുതല്‍ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.