തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൂടി വ്യാപകമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. കേരളത്തിനു മുകളിലും സമീപത്തുമായി ശക്തമായ ചക്രവാതച്ചുഴി നിലനിൽക്കുന്നതും കേരളം മുതൽ വിദർഭ വരെ ന്യൂനമർദപ്പാത്തി നിലനിൽക്കുന്നതുമാണ് നിലവിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കു കാരണമാകുന്നത്.
ദിവസങ്ങളായി തുടരുന്ന മഴയുടെ ശക്തി ഇന്നലെയോടെ കുറഞ്ഞെങ്കിലും മഴ ശമിക്കണമെങ്കിൽ നാലു ദിവസംകൂടി കഴിയണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
ഇന്ന് രണ്ടു ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഈ പശ്ചാത്തലത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെമുതൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിലും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി തുടരുന്ന മഴയുടെ ശക്തി ഇന്നലെയോടെ കുറഞ്ഞെങ്കിലും മഴ ശമിക്കണമെങ്കിൽ നാലു ദിവസംകൂടി കഴിയണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
ഇന്ന് രണ്ടു ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഈ പശ്ചാത്തലത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെമുതൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിലും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.