കോഴിക്കോട്: സംസ്ഥാനത്ത് പച്ചത്തേങ്ങ വില കുത്തനെ ഇടിയുന്നു. കിലോയ്ക്ക് 25 രൂപ വച്ചാണ് പലയിടത്തും ഇന്നലെ പൊതുവിപണിയില്‍ പച്ചത്തേങ്ങ വില്പന നടന്നത്. വിലയിടിവും കനത്ത മഴയും കണക്കിലെടുത്ത് വ്യാപാരികള്‍ പച്ചത്തേങ്ങ വാങ്ങാന്‍ മടിക്കുകയാണ്. പച്ചത്തേങ്ങ സംഭരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം ഫലപ്രദമല്ലാത്തതു പൊതുവിപണിയില്‍ വിലയിടിവിനു ആക്കംകൂട്ടിയിട്ടുണ്ട്.
കോവിഡ് കാലത്തിനുമുമ്പ് കിലോയ്ക്ക് 48 രൂപവരെ എത്തിയ പച്ചത്തേങ്ങ വിലയാണ് ഇപ്പോള്‍ അതിന്റെ നേര്‍പകുതിയായി കുറഞ്ഞത്.കോവിഡ് ഭീതി നീങ്ങി വിപണി സജീവമായപ്പോള്‍ പച്ചത്തേങ്ങയ്ക്കു 33 രൂപ വരെ വില ലഭിച്ചിരുന്നു. പിന്നീടതു കുറയാന്‍ തുടങ്ങി. ഒരാഴ്ചമുമ്പ് 29 രൂപയില്‍ എത്തിയ വിലയാണു കുത്തനെ താഴോട്ടുപോന്നത്. ഇനിയും വില കുറയാന്‍ സാധ്യതയുണ്ടെന്നാണു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍നിന്നു സംഭരിക്കുന്ന പച്ചത്തേങ്ങ തമിഴ്നാട്ടിലെ കങ്കയം മാര്‍ക്കറ്റിലേക്കും ബംഗളുരുവിലേക്കുമാണു വ്യാപാരികള്‍ പ്രധാനമായും കയറ്റി അയക്കുന്നത്.
പച്ചത്തേങ്ങ വില കുറയുന്നതു സംസ്ഥാനത്തെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. തേങ്ങയിടുന്ന തൊഴിലാളികള്‍ക്കുള്ള കൂലിയും തേങ്ങ പൊതിക്കുന്നതിനുള്ള കൂലിയും വര്‍ധിച്ചിട്ടുണ്ട്. കൂലിച്ചെലവെല്ലാം കഴിഞ്ഞാല്‍ വലിയ വരുമാനമൊന്നും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. അവിചാരിതമായി വന്നുചേര്‍ന്ന മഴ കൂനിന്മേല് കുരുവെന്ന പ്രതീതിയാണ് കര്ഷര്കരിൽ ഉണ്ടാക്കിയിട്ടുള്ളത്. മഴ കാരണം തേങ്ങ കൊപ്രയാക്കാനും പറ്റുന്നില്ല.
പച്ചത്തേങ്ങയ്ക്കു സര്‍ക്കാര്‍ 32 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഭരണം നടക്കാത്തതാണു വിലയിടിവിനു പ്രധാന കാരണം. കേരഫെഡ് മുഖേനയാണു സർക്കാർ പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. ജീവനക്കാര്‍ കുറവായതിനാല്‍ കേരഫെഡിന്റെ സംഭരണം പേരിനു മാത്രമായി . അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അഞ്ചു കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവില്‍ കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. തിരുവനന്തപുരത്ത് ആനയറ, കൊല്ലത്ത് കരുനാഗപ്പള്ളി ഫാക്ടറി, തൃശൂരില്‍ കേരഫെഡ് സെയില്‍സ് ഡിപ്പോ, കോഴിക്കോട്ട് നടുവണ്ണൂര്‍ മന്ദങ്കാവ് കോക്കനട്ട് കോംപ്ലക്സ്, മലപ്പുറത്ത് എരമംഗലം സൊസൈറ്റി എന്നിവിടങ്ങളിലാണു നിലവിൽ സംഭരണം നടക്കുന്നത്.
ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഏറ്റവും പുതിയ നികുതിച്ചീട്ട്, കര്‍ഷകനാണെന്നു തെളിയിക്കുന്നതിനുള്ള കൃഷി ഓഫീസറുടെ കത്ത് എന്നിവ സഹിതം വേണം തേങ്ങ വില്ക്കാന് എത്താന്‍. 32 രൂപയ്ക്കാണ് ഇവിടങ്ങളില്‍ പച്ചത്തേങ്ങ സംഭരിക്കുന്നത്. തിങ്കള്‍ , ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സംഭരണം. എന്നാല്‍, കേരഫെഡ് കേന്ദ്രങ്ങളില്‍ ഏറ്റവും നല്ല തേങ്ങ മാത്രമാണു തൂക്കിയെടുക്കുക.
സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്കു സംസ്ഥാനത്തുടനീളം പച്ചത്തേങ്ങ സംഭരിക്കണമെന്ന് ഇന്‍ഫാം മലബാര്‍ മേഖലാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണപറമ്പില്‍ ആവശ്യപ്പെട്ടു. അടിയന്തരമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് കാലത്തിനുമുമ്പ് കിലോയ്ക്ക് 48 രൂപവരെ എത്തിയ പച്ചത്തേങ്ങ വിലയാണ് ഇപ്പോള്‍ അതിന്റെ നേര്‍പകുതിയായി കുറഞ്ഞത്.കോവിഡ് ഭീതി നീങ്ങി വിപണി സജീവമായപ്പോള്‍ പച്ചത്തേങ്ങയ്ക്കു 33 രൂപ വരെ വില ലഭിച്ചിരുന്നു. പിന്നീടതു കുറയാന്‍ തുടങ്ങി. ഒരാഴ്ചമുമ്പ് 29 രൂപയില്‍ എത്തിയ വിലയാണു കുത്തനെ താഴോട്ടുപോന്നത്. ഇനിയും വില കുറയാന്‍ സാധ്യതയുണ്ടെന്നാണു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍നിന്നു സംഭരിക്കുന്ന പച്ചത്തേങ്ങ തമിഴ്നാട്ടിലെ കങ്കയം മാര്‍ക്കറ്റിലേക്കും ബംഗളുരുവിലേക്കുമാണു വ്യാപാരികള്‍ പ്രധാനമായും കയറ്റി അയക്കുന്നത്.
പച്ചത്തേങ്ങ വില കുറയുന്നതു സംസ്ഥാനത്തെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. തേങ്ങയിടുന്ന തൊഴിലാളികള്‍ക്കുള്ള കൂലിയും തേങ്ങ പൊതിക്കുന്നതിനുള്ള കൂലിയും വര്‍ധിച്ചിട്ടുണ്ട്. കൂലിച്ചെലവെല്ലാം കഴിഞ്ഞാല്‍ വലിയ വരുമാനമൊന്നും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. അവിചാരിതമായി വന്നുചേര്‍ന്ന മഴ കൂനിന്മേല് കുരുവെന്ന പ്രതീതിയാണ് കര്ഷര്കരിൽ ഉണ്ടാക്കിയിട്ടുള്ളത്. മഴ കാരണം തേങ്ങ കൊപ്രയാക്കാനും പറ്റുന്നില്ല.
പച്ചത്തേങ്ങയ്ക്കു സര്‍ക്കാര്‍ 32 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഭരണം നടക്കാത്തതാണു വിലയിടിവിനു പ്രധാന കാരണം. കേരഫെഡ് മുഖേനയാണു സർക്കാർ പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. ജീവനക്കാര്‍ കുറവായതിനാല്‍ കേരഫെഡിന്റെ സംഭരണം പേരിനു മാത്രമായി . അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അഞ്ചു കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവില്‍ കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. തിരുവനന്തപുരത്ത് ആനയറ, കൊല്ലത്ത് കരുനാഗപ്പള്ളി ഫാക്ടറി, തൃശൂരില്‍ കേരഫെഡ് സെയില്‍സ് ഡിപ്പോ, കോഴിക്കോട്ട് നടുവണ്ണൂര്‍ മന്ദങ്കാവ് കോക്കനട്ട് കോംപ്ലക്സ്, മലപ്പുറത്ത് എരമംഗലം സൊസൈറ്റി എന്നിവിടങ്ങളിലാണു നിലവിൽ സംഭരണം നടക്കുന്നത്.
ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഏറ്റവും പുതിയ നികുതിച്ചീട്ട്, കര്‍ഷകനാണെന്നു തെളിയിക്കുന്നതിനുള്ള കൃഷി ഓഫീസറുടെ കത്ത് എന്നിവ സഹിതം വേണം തേങ്ങ വില്ക്കാന് എത്താന്‍. 32 രൂപയ്ക്കാണ് ഇവിടങ്ങളില്‍ പച്ചത്തേങ്ങ സംഭരിക്കുന്നത്. തിങ്കള്‍ , ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സംഭരണം. എന്നാല്‍, കേരഫെഡ് കേന്ദ്രങ്ങളില്‍ ഏറ്റവും നല്ല തേങ്ങ മാത്രമാണു തൂക്കിയെടുക്കുക.
സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്കു സംസ്ഥാനത്തുടനീളം പച്ചത്തേങ്ങ സംഭരിക്കണമെന്ന് ഇന്‍ഫാം മലബാര്‍ മേഖലാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണപറമ്പില്‍ ആവശ്യപ്പെട്ടു. അടിയന്തരമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.