തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാർഡുകളും എൽഡിഎഫിൽനിന്ന് എൻഡിഎ പിടിച്ചെടുത്തു. സിറ്റിംഗ് സീറ്റുകളില്‍ പരാജയപ്പെട്ടതോടെ നഗരസഭയില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിനു കേവല ഭൂരിപക്ഷം നഷ്ടമായി. ഇപ്പോഴത്തെ കക്ഷി നില. ആകെ അംഗങ്ങൾ 49. എൽഡിഎഫ് -23, എൻഡിഎ -17, യുഡിഎഫ് -എട്ട്, സ്വതന്ത്രൻ -ഒന്ന്.
തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ വാര്‍ഡുകളാണ് എല്‍ഡിഎഫില്‍നിന്ന് എൻഡിഎ പിടിച്ചെടുത്തത്. 11-ാം വാർഡായ ഇളമനത്തോപ്പിൽ എൻഡിഎയുടെ വള്ളി രവി 38 വോട്ടിന് എൽഡിഎഫിന്റെ ഇ.ടി. പ്രദീഷിനെ പരാജയപ്പെടുത്തി. പോൾ ചെയ്ത 758 വോട്ടുകളിൽ വള്ളി രവി 363 വോട്ടുകൾ നേടി. പ്രദീഷ് 325 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഷിബു മലയിലിന് ലഭിച്ചത് 70 വോട്ടുകൾ മാത്രം. കഴിഞ്ഞതവണ ഷിബു മലയിൽ 144 വോട്ട് നേടിയിരുന്നു.
46-ാം വാർഡായ പിഷാരിക്കോവിലിൽ എൻഡിഎയുടെ രതി രാജു 16 വോട്ടിനാണ് വിജയിച്ചത്. പോൾ ചെയ്ത 1,171 വോട്ടുകളിൽ രതി രാജു 468 വോട്ടും എൽഡിഎഫ് സ്ഥാനാർഥി സംഗീത സുമേഷ് 452 വോട്ടും യുഡിഎഫ് സ്ഥാനാർഥി ശോഭന തമ്പി 251 വോട്ടും നേടി. കഴിഞ്ഞ തവണ യുഡിഎഫിന് 226 വോട്ടാണ് ഉണ്ടായിരുന്നത്.
ഇരട്ടത്തോൽവിക്കൊപ്പം കേവല ഭൂരിപക്ഷവും നഷ്ടമായത് എൽഡിഎഫിന് കനത്ത പ്രഹരമായി. യുഡിഎഫിനുണ്ടായ ആഘാതവും ചെറുതല്ല. രണ്ടിടത്തും മൂന്നാമതായ യുഡിഎഫിന് ഇളമനത്തോപ്പ് വാർഡിൽ കഴിഞ്ഞതവണ ലഭിച്ച വോട്ട് പകുതിയായി കുറഞ്ഞു. കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ എല്‍ഡിഎഫിന് ഭരണത്തില്‍ തുടരാം.
യുഡിഎഫും ബിജെപിയും ഒന്നിക്കാൻ സാധ്യതയില്ലാത്തതിനാല്‍ തത്കാലം ഭീഷണിയില്ല. സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. അത് തുടർന്നേക്കും. വർഗീയ കക്ഷികളുമായി ഒരു ധാരണയുമുണ്ടാവില്ലെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് പറഞ്ഞു.
തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ വാര്‍ഡുകളാണ് എല്‍ഡിഎഫില്‍നിന്ന് എൻഡിഎ പിടിച്ചെടുത്തത്. 11-ാം വാർഡായ ഇളമനത്തോപ്പിൽ എൻഡിഎയുടെ വള്ളി രവി 38 വോട്ടിന് എൽഡിഎഫിന്റെ ഇ.ടി. പ്രദീഷിനെ പരാജയപ്പെടുത്തി. പോൾ ചെയ്ത 758 വോട്ടുകളിൽ വള്ളി രവി 363 വോട്ടുകൾ നേടി. പ്രദീഷ് 325 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഷിബു മലയിലിന് ലഭിച്ചത് 70 വോട്ടുകൾ മാത്രം. കഴിഞ്ഞതവണ ഷിബു മലയിൽ 144 വോട്ട് നേടിയിരുന്നു.
46-ാം വാർഡായ പിഷാരിക്കോവിലിൽ എൻഡിഎയുടെ രതി രാജു 16 വോട്ടിനാണ് വിജയിച്ചത്. പോൾ ചെയ്ത 1,171 വോട്ടുകളിൽ രതി രാജു 468 വോട്ടും എൽഡിഎഫ് സ്ഥാനാർഥി സംഗീത സുമേഷ് 452 വോട്ടും യുഡിഎഫ് സ്ഥാനാർഥി ശോഭന തമ്പി 251 വോട്ടും നേടി. കഴിഞ്ഞ തവണ യുഡിഎഫിന് 226 വോട്ടാണ് ഉണ്ടായിരുന്നത്.
ഇരട്ടത്തോൽവിക്കൊപ്പം കേവല ഭൂരിപക്ഷവും നഷ്ടമായത് എൽഡിഎഫിന് കനത്ത പ്രഹരമായി. യുഡിഎഫിനുണ്ടായ ആഘാതവും ചെറുതല്ല. രണ്ടിടത്തും മൂന്നാമതായ യുഡിഎഫിന് ഇളമനത്തോപ്പ് വാർഡിൽ കഴിഞ്ഞതവണ ലഭിച്ച വോട്ട് പകുതിയായി കുറഞ്ഞു. കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ എല്‍ഡിഎഫിന് ഭരണത്തില്‍ തുടരാം.
യുഡിഎഫും ബിജെപിയും ഒന്നിക്കാൻ സാധ്യതയില്ലാത്തതിനാല്‍ തത്കാലം ഭീഷണിയില്ല. സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. അത് തുടർന്നേക്കും. വർഗീയ കക്ഷികളുമായി ഒരു ധാരണയുമുണ്ടാവില്ലെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് പറഞ്ഞു.