സുൽത്താൻ ബത്തേരി: ഒറ്റമൂലി വൈദ്യൻ ഷാബാഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ ബത്തേരിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. മുഖ്യപ്രതി ഷൈബിൻ അഷറഫിനെയും ഷൈബിന്റെ മാനേജരായിരുന്ന ഷിഹാബുദ്ദീനെയുമാണു പുത്തൻകുന്നിലും മന്തൊണ്ടിക്കുന്നിലും എത്തിച്ച് തെളിവെടുപ്പു നടത്തിയത്.
പുത്തൻകുന്നിലെ നിർമാണത്തിലിരിക്കുന്ന, ഷൈബിന്റെ ആഡംബര വസതിയിലും മന്തൊണ്ടിക്കുന്നിലെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. നിലന്പൂർ സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനു നേതൃത്വം നൽകിയത്. നിർണായക തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ആയുധങ്ങൾ കണ്ടെടുത്തു.ഇന്നലെ രാവിലെയാണ് തെളിവെടുപ്പ് തുടങ്ങിയത്. മന്തൊണ്ടിക്കുന്നിലെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്. നാലു മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടത്തി. തുടർന്ന് പുത്തൻകുന്ന് ടൗണിലെ ഷൈബിന്റെ പഴയ മത്സ്യ വില്പനശാലയിലും പരിശോധന നടത്തി. സംഭവത്തിൽ ഇനിയും പ്രതികളുണ്ടാകുമെന്നാണ് സൂചന. ഇവരെക്കൂടാതെ നൗഷാദും നിഷാദുമാണു കേസിൽ പിടിയിലായിരിക്കുന്നത്. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
കൊലപാതകത്തിൽ കൂടുതൽ പ്രതികളുള്ള സാഹചര്യത്തിലാണ് അയൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള പ്രതികളുമായി അന്വേഷണ സംഘം കർണാടകയിലേക്ക് തിരിക്കും.
പ്രധാന പ്രതിയുടെ ബിസിനസ് ഇതര സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ബത്തേരി കൈപ്പഞ്ചേരിയിലെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവവുമായി കേസിനു ബന്ധമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
പുത്തൻകുന്നിലെ നിർമാണത്തിലിരിക്കുന്ന, ഷൈബിന്റെ ആഡംബര വസതിയിലും മന്തൊണ്ടിക്കുന്നിലെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. നിലന്പൂർ സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനു നേതൃത്വം നൽകിയത്. നിർണായക തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ആയുധങ്ങൾ കണ്ടെടുത്തു.ഇന്നലെ രാവിലെയാണ് തെളിവെടുപ്പ് തുടങ്ങിയത്. മന്തൊണ്ടിക്കുന്നിലെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്. നാലു മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടത്തി. തുടർന്ന് പുത്തൻകുന്ന് ടൗണിലെ ഷൈബിന്റെ പഴയ മത്സ്യ വില്പനശാലയിലും പരിശോധന നടത്തി. സംഭവത്തിൽ ഇനിയും പ്രതികളുണ്ടാകുമെന്നാണ് സൂചന. ഇവരെക്കൂടാതെ നൗഷാദും നിഷാദുമാണു കേസിൽ പിടിയിലായിരിക്കുന്നത്. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
കൊലപാതകത്തിൽ കൂടുതൽ പ്രതികളുള്ള സാഹചര്യത്തിലാണ് അയൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള പ്രതികളുമായി അന്വേഷണ സംഘം കർണാടകയിലേക്ക് തിരിക്കും.
പ്രധാന പ്രതിയുടെ ബിസിനസ് ഇതര സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ബത്തേരി കൈപ്പഞ്ചേരിയിലെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവവുമായി കേസിനു ബന്ധമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.