കണ്ണൂര്‍: നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച ‘എന്റെ തൊഴില്‍, എന്റെ അഭിമാനം’പദ്ധതിയോടു ജനങ്ങളിൽനിന്നു മികച്ച പ്രതികരണം. പദ്ധതിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 45,94,543 പേർ രജിസ്റ്റര്‍ ചെയ്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ സർവേ പിന്നീടാണു നടക്കുക.
ബാക്കി എല്ലാ ജില്ലകളിലും സർവേ പൂർത്തിയായികഴിഞ്ഞു. പതിനെട്ടിനും 59നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരുടെ വിവരമാണു കുടുംബശ്രീ വോളണ്ടിയര്‍മാര്‍ വീടുകളിലെത്തി ശേഖരിച്ചത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തവരില്‍ 59 ശതമാനം സ്ത്രീകളാണ്. ഇതില്‍ 13,47,758 പേര് ബിരുദധാരികളും 4,41,292 പേര് ബിരുദാനന്തര ബിരുദവും ഉള്ളവരുമാണ്. എറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്- 5,66,480 പേർ. കുറവ് വയനാടാണ്-1,41,080 പേര്. മേയ് എട്ടിനായിരുന്നു സർവേ ആരംഭിച്ചത്.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ 68,43,742 വീടുകൾ സന്ദർശിച്ചാണ് വിവരം ശേഖരിച്ചത്. സർവേയുടെ തുടര്‍ച്ചയായി തൊഴില്‍ ഒരുക്കാനും കുടുംബശ്രീ പ്രധാന പങ്ക് വഹിക്കുമെന്ന് അധികൃതർ പറഞ്ഞു.
ബാക്കി എല്ലാ ജില്ലകളിലും സർവേ പൂർത്തിയായികഴിഞ്ഞു. പതിനെട്ടിനും 59നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരുടെ വിവരമാണു കുടുംബശ്രീ വോളണ്ടിയര്‍മാര്‍ വീടുകളിലെത്തി ശേഖരിച്ചത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തവരില്‍ 59 ശതമാനം സ്ത്രീകളാണ്. ഇതില്‍ 13,47,758 പേര് ബിരുദധാരികളും 4,41,292 പേര് ബിരുദാനന്തര ബിരുദവും ഉള്ളവരുമാണ്. എറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്- 5,66,480 പേർ. കുറവ് വയനാടാണ്-1,41,080 പേര്. മേയ് എട്ടിനായിരുന്നു സർവേ ആരംഭിച്ചത്.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ 68,43,742 വീടുകൾ സന്ദർശിച്ചാണ് വിവരം ശേഖരിച്ചത്. സർവേയുടെ തുടര്‍ച്ചയായി തൊഴില്‍ ഒരുക്കാനും കുടുംബശ്രീ പ്രധാന പങ്ക് വഹിക്കുമെന്ന് അധികൃതർ പറഞ്ഞു.