ഒറ്റപ്പാലം: മനിശേരിയിൽ ഒന്നാം പാപ്പാനെ ആന അടിച്ചുകൊന്നു. പത്തിരിപ്പാല പേരൂർ കോഴിശേരി കളംപടി വീട്ടിൽ വിനോദ് (30) ആണു മരിച്ചത്. കൊടുങ്ങല്ലൂർ മൂത്തകുന്നം പത്മനാഭൻ എന്ന ആനയാണ് കൊന്പ് കൊണ്ട് അടിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെ മനിശേരിയിലെ സ്വകാര്യവളപ്പിൽ വച്ചായിരുന്നു സംഭവം. കൊന്പുകൊണ്ട് വിനോദിനെ അടിച്ചു തെറിപ്പിച്ച കൊന്പൻ മസ്തകംകൊണ്ട് കുത്തുകയും ചെയ്തു. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻതന്നെ വിനോദിനെ കണ്ണിയം പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്തരിക രക്തസ്രാവമാണു മരണകാരണമെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു. കാലിനു മുറിവു പറ്റിയിരുന്ന ആനയെ വളപ്പിൽ തളച്ചിട്ടാണു ചികിത്സിച്ചിരുന്നത്.
വിനോദ് മൂന്നുവർഷത്തിലധികമായി പത്മനാഭന്റെ പാപ്പാനാണ്. ഏതാനും ദിവസം മുന്പാണ് ആനയുടെ മദപ്പാട് മാറിയിരുന്നത്. ഇതിന്റെ ക്ഷീണത്തിനും ചികിത്സ നൽകിവരികയായിരുന്നു. മറ്റൊരു പാപ്പാനെയും മുന്പ് ഈ ആന ഗുരുതരമായി പരിക്കേല്പിച്ചിരുന്നു. വിനോദിന്റെ അച്ഛൻ പരേതനായ വേലായുധൻ. അമ്മ ചിന്ന.
ഇന്നലെ രാവിലെ ഏഴരയോടെ മനിശേരിയിലെ സ്വകാര്യവളപ്പിൽ വച്ചായിരുന്നു സംഭവം. കൊന്പുകൊണ്ട് വിനോദിനെ അടിച്ചു തെറിപ്പിച്ച കൊന്പൻ മസ്തകംകൊണ്ട് കുത്തുകയും ചെയ്തു. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻതന്നെ വിനോദിനെ കണ്ണിയം പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്തരിക രക്തസ്രാവമാണു മരണകാരണമെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു. കാലിനു മുറിവു പറ്റിയിരുന്ന ആനയെ വളപ്പിൽ തളച്ചിട്ടാണു ചികിത്സിച്ചിരുന്നത്.
വിനോദ് മൂന്നുവർഷത്തിലധികമായി പത്മനാഭന്റെ പാപ്പാനാണ്. ഏതാനും ദിവസം മുന്പാണ് ആനയുടെ മദപ്പാട് മാറിയിരുന്നത്. ഇതിന്റെ ക്ഷീണത്തിനും ചികിത്സ നൽകിവരികയായിരുന്നു. മറ്റൊരു പാപ്പാനെയും മുന്പ് ഈ ആന ഗുരുതരമായി പരിക്കേല്പിച്ചിരുന്നു. വിനോദിന്റെ അച്ഛൻ പരേതനായ വേലായുധൻ. അമ്മ ചിന്ന.