തൃശൂർ: ഹൈക്കോടതി നിർദേശത്തിന്റെ മറവിൽ സംസ്ഥാനത്തു കൂടുതൽ മദ്യശാലകൾ തുടങ്ങാനുള്ള ഉത്തരവ് പിൻവലിക്കണമെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുസമയത്തു ജനങ്ങൾക്കു നല്കിയ വാഗ്ദാനം കാറ്റിൽപ്പറത്തി സംസ്ഥാനത്തു ജനസംഖ്യാനുപാതികമായി മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കമാണിത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ബവ്കോ എംഡിയുടെ റിപ്പോർട്ട് ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
പുതിയ മദ്യനയത്തിനെതിരേ സാമൂഹ്യ-സാംസ്കാരിക-മതരംഗത്തെ പ്രമുഖരുടെയും മറ്റു പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം വകവയ്ക്കാതെ സർക്കാർ നടത്തുന്ന മദ്യവ്യാപനത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.
യോഗത്തിൽ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി. സാജൻ, അഡ്വ. അഹമ്മദ് മാണിയൂർ, രാജൻ കൊരന്പേത്ത്, എം.ഡി. ഗ്രേസി ടീച്ചർ, പി.എ. സീതിമാസ്റ്റർ, ഷിബു ഏഴേപുഞ്ചയിൽ എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പുസമയത്തു ജനങ്ങൾക്കു നല്കിയ വാഗ്ദാനം കാറ്റിൽപ്പറത്തി സംസ്ഥാനത്തു ജനസംഖ്യാനുപാതികമായി മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കമാണിത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ബവ്കോ എംഡിയുടെ റിപ്പോർട്ട് ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
പുതിയ മദ്യനയത്തിനെതിരേ സാമൂഹ്യ-സാംസ്കാരിക-മതരംഗത്തെ പ്രമുഖരുടെയും മറ്റു പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം വകവയ്ക്കാതെ സർക്കാർ നടത്തുന്ന മദ്യവ്യാപനത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.
യോഗത്തിൽ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി. സാജൻ, അഡ്വ. അഹമ്മദ് മാണിയൂർ, രാജൻ കൊരന്പേത്ത്, എം.ഡി. ഗ്രേസി ടീച്ചർ, പി.എ. സീതിമാസ്റ്റർ, ഷിബു ഏഴേപുഞ്ചയിൽ എന്നിവർ പ്രസംഗിച്ചു.