തിരുവനന്തപുരം: സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലിനു മഞ്ഞക്കുറ്റികൾ സ്ഥാപിക്കുന്നത് ഉപേക്ഷിച്ചതോടെ ഇനി പൂർണമായി ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള ഭൂസർവേ മതിയെന്നു കെ-റെയിൽ തീരുമാനം.
എതിർപ്പില്ലാത്ത പ്രദേശങ്ങളിൽ കല്ലിടാനും മതിലും വീടും ഉൾപ്പെടെയുള്ള സ്ഥലത്ത് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് രേഖപ്പെടാനും ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള സർവേ നടത്താനുമായിരുന്നു സർക്കാർ നിർദേശം.
എന്നാൽ, എതിർപ്പ് കൈയേറ്റത്തിലും സംഘർഷത്തിലും കലാശിക്കുന്ന സാഹചര്യത്തിൽ ജിപിഎസ് സർവേയുമായി മുന്നോട്ടു പോയാൽ മതിയെന്നാണു കെ-റെയിൽ തീരുമാനം. സർക്കാരിന്റെ നിലപാടുകൂടി അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
ഏറ്റെടുക്കേണ്ട ഭൂമിയുടെ അലൈൻമെന്റ് ജിയോടാഗിംഗ് നടത്തിയതിനാൽ രണ്ടു രീതിയിൽ ജിപിഎസ് മാർക്കിംഗ് നടത്താനാണു തീരുമാനം. സാമൂഹികാഘാതപഠനം നടത്തുന്ന സംഘത്തിന് അലൈൻമെന്റ് മനസിലാക്കാനാണു ഭൂമിയുടെ അതിർത്തി രേഖപ്പെടുത്തുന്നത്.
ആദ്യമാർഗമായ മൊബൈൽ ഉപയോഗിച്ച് മാർക്കിംഗ് നടത്തുന്പോൾ അലൈൻമെന്റിൽ നേരിയ വ്യത്യാസമുണ്ടാകാം. ഒരു മീറ്റർ വരെ വ്യത്യാസമുണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ വിവരം കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡിജിപിഎസ്) സംവിധാനം ഉപയോഗിക്കുന്നതാണു മറ്റൊരു മാർഗം.
ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചു കൃത്യമായി ഭൂമി രേഖപ്പെടുത്താനാകും. ഇതിനായി ഒരു ബേസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടതുണ്ട്. ഇത്തരം മാർഗങ്ങളാകും പ്രധാനമായി സ്വീകരിക്കുക. രണ്ടു മാർഗങ്ങൾക്കും ഭൂമി ഏറ്റെടുക്കേണ്ട പ്രദേശങ്ങളിൽ സർവേക്കായി കെ-റെയിൽ നിയോഗിച്ച ഏജൻസിക്ക് പോകേണ്ടതുണ്ട്.
ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള ഭൂമിയുടെ രേഖപ്പെടുത്തൽ വരുന്നതോടെ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. സിൽവർലൈൻ അലൈൻമെന്റ് നേരത്തേതന്നെ ജിയോ ടാഗിംഗ് നടത്തിയതിനാൽ, സാമൂഹികാഘാത പഠനവും വേഗത്തിലാകും.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണു കെ-റെയിൽ സാമൂഹികാഘാത പഠനം തുടങ്ങിയിട്ടുള്ളത്. എതിർപ്പ് രൂക്ഷമാകുകയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എത്തുകയും ചെയ്തതിനു പിന്നാലെയാണു സർവേക്കുറ്റികൾ സ്ഥാപിക്കുന്ന നടപടി ഉപേക്ഷിച്ച് സർക്കാർ ഉത്തരവിറക്കിയത്.
എതിർപ്പില്ലാത്ത പ്രദേശങ്ങളിൽ കല്ലിടാനും മതിലും വീടും ഉൾപ്പെടെയുള്ള സ്ഥലത്ത് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് രേഖപ്പെടാനും ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള സർവേ നടത്താനുമായിരുന്നു സർക്കാർ നിർദേശം.
എന്നാൽ, എതിർപ്പ് കൈയേറ്റത്തിലും സംഘർഷത്തിലും കലാശിക്കുന്ന സാഹചര്യത്തിൽ ജിപിഎസ് സർവേയുമായി മുന്നോട്ടു പോയാൽ മതിയെന്നാണു കെ-റെയിൽ തീരുമാനം. സർക്കാരിന്റെ നിലപാടുകൂടി അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
ഏറ്റെടുക്കേണ്ട ഭൂമിയുടെ അലൈൻമെന്റ് ജിയോടാഗിംഗ് നടത്തിയതിനാൽ രണ്ടു രീതിയിൽ ജിപിഎസ് മാർക്കിംഗ് നടത്താനാണു തീരുമാനം. സാമൂഹികാഘാതപഠനം നടത്തുന്ന സംഘത്തിന് അലൈൻമെന്റ് മനസിലാക്കാനാണു ഭൂമിയുടെ അതിർത്തി രേഖപ്പെടുത്തുന്നത്.
ആദ്യമാർഗമായ മൊബൈൽ ഉപയോഗിച്ച് മാർക്കിംഗ് നടത്തുന്പോൾ അലൈൻമെന്റിൽ നേരിയ വ്യത്യാസമുണ്ടാകാം. ഒരു മീറ്റർ വരെ വ്യത്യാസമുണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ വിവരം കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡിജിപിഎസ്) സംവിധാനം ഉപയോഗിക്കുന്നതാണു മറ്റൊരു മാർഗം.
ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചു കൃത്യമായി ഭൂമി രേഖപ്പെടുത്താനാകും. ഇതിനായി ഒരു ബേസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടതുണ്ട്. ഇത്തരം മാർഗങ്ങളാകും പ്രധാനമായി സ്വീകരിക്കുക. രണ്ടു മാർഗങ്ങൾക്കും ഭൂമി ഏറ്റെടുക്കേണ്ട പ്രദേശങ്ങളിൽ സർവേക്കായി കെ-റെയിൽ നിയോഗിച്ച ഏജൻസിക്ക് പോകേണ്ടതുണ്ട്.
ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള ഭൂമിയുടെ രേഖപ്പെടുത്തൽ വരുന്നതോടെ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. സിൽവർലൈൻ അലൈൻമെന്റ് നേരത്തേതന്നെ ജിയോ ടാഗിംഗ് നടത്തിയതിനാൽ, സാമൂഹികാഘാത പഠനവും വേഗത്തിലാകും.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണു കെ-റെയിൽ സാമൂഹികാഘാത പഠനം തുടങ്ങിയിട്ടുള്ളത്. എതിർപ്പ് രൂക്ഷമാകുകയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എത്തുകയും ചെയ്തതിനു പിന്നാലെയാണു സർവേക്കുറ്റികൾ സ്ഥാപിക്കുന്ന നടപടി ഉപേക്ഷിച്ച് സർക്കാർ ഉത്തരവിറക്കിയത്.