തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചുപൂട്ടിയ മദ്യവില്പനശാലകളിൽ 68 എണ്ണം സൂപ്പർ മാർക്കറ്റ് മാതൃകയിൽ തുറക്കാൻ ഉത്തരവിറക്കി. അടച്ചുപൂട്ടിയവയിൽ തുറന്നു പ്രവർത്തിപ്പിക്കാൻ പ്രാദേശികമായി എതിർപ്പുയരാത്ത 68 ഇടങ്ങളിലെ മദ്യശാലകളാണു തുറക്കാൻ നിർദേശിച്ച് എക്സൈസ് വകുപ്പ് ഉത്തരവിറക്കിയത്.
മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ പൂട്ടിപ്പോയ ബിവറേജസ് ഷോപ്പുകൾ വാക് ഇൻ സൗകര്യത്തോടുകൂടിയ പ്രീമിയം ഷോപ്പുകളായി തുറന്നു പ്രവർത്തിപ്പിക്കാനാണ് നിർദേശം. സംസ്ഥാനത്തു മദ്യവ്യാപനത്തിന് ഇടയാക്കുന്നതാണ് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനമെന്നു വ്യാപക പരാതി ഉയർന്നിരുന്നു.
വിദേശമദ്യ വില്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണു കൂടുതൽ ഷോപ്പുകൾ തുറക്കുന്നതെന്നാണു വിശദീകരണം.
ഔട്ട്ലെറ്റുകളിലെ തിക്കും തിരക്കും ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ വില്പനശാലകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ ഉത്തരവിൽ പറയുന്നു.
68 ഔട്ട്ലെറ്റുകൾ തുറക്കാൻ ബിവറേജസ് കോർപറേഷനു നേരത്തെ സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇക്കാര്യം ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ പൂട്ടിപ്പോയ ബിവറേജസ് ഷോപ്പുകൾ വാക് ഇൻ സൗകര്യത്തോടുകൂടിയ പ്രീമിയം ഷോപ്പുകളായി തുറന്നു പ്രവർത്തിപ്പിക്കാനാണ് നിർദേശം. സംസ്ഥാനത്തു മദ്യവ്യാപനത്തിന് ഇടയാക്കുന്നതാണ് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനമെന്നു വ്യാപക പരാതി ഉയർന്നിരുന്നു.
വിദേശമദ്യ വില്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണു കൂടുതൽ ഷോപ്പുകൾ തുറക്കുന്നതെന്നാണു വിശദീകരണം.
ഔട്ട്ലെറ്റുകളിലെ തിക്കും തിരക്കും ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ വില്പനശാലകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ ഉത്തരവിൽ പറയുന്നു.
68 ഔട്ട്ലെറ്റുകൾ തുറക്കാൻ ബിവറേജസ് കോർപറേഷനു നേരത്തെ സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇക്കാര്യം ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.