തിരുവനന്തപുരം: കെഎസ്ആർടിസിക്ക് കിട്ടുന്ന വരുമാനം മുഴുവൻ ശന്പളത്തിനായി ചെലവഴിച്ചാൽ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് മന്ത്രി ആന്റണി രാജു ചോദിച്ചു.
ഒരു സർക്കാരിനും കെഎസ്ആർടിസിയുടെ ശന്പളം മുഴുവനായി കൊടുക്കാൻ സാധിക്കില്ല. പെൻഷൻ കൊടുക്കുന്നത് സർക്കാരാണ്. 30 കോടിയോളം രൂപ താത്കാലികാശ്വാസം നൽകി. ഇതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാനില്ല.
മാനേജ്മെന്റിന്റെയോ ജീവനക്കാരുടെയോ പിടിപ്പുകേടുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായി ഡീസൽവില കൂടിയതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ ഇടയാക്കിയത്.
വരവും ചെലവും നോക്കി കൈകാര്യം ചെയ്യേണ്ടത് മാനേജ്മെന്റിന്റെ പണിയാണ്. അത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നതിനെതിരേയാണ് താൻ പറഞ്ഞത്. യൂണിയനുകൾക്ക് അവരുടേതായ താത്പര്യം കാണും. അതുപോലെ സർക്കാരിനു ജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടിവരും. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടായാൽ കണ്ണുംകെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ നിലപാട് അപമാനകരം: എഐടിയുസി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നലെയും ശന്പളം ലഭിച്ചില്ല. ശന്പളത്തിന്റെ പകുതി നൽകാൻ ഇന്നലെ ആലോചന നടന്നെങ്കിലും അതും ഫലം കണ്ടില്ല. സർക്കാരിന്റെയും മാനേജ്മെന്റിന്റെയും നിലപാടിനെതിരേ യൂണിയനുകൾക്കു ശക്തമായ പ്രതിഷേധമുണ്ടെങ്കിലും സിഐടിയുവിന്റെ നിലപാടാണു ഇപ്പോൾ സമരം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിൽ മറ്റു യൂണിയനുകളെയും കൊണ്ടെത്തിച്ചിരിക്കുന്നത്. എന്നാൽ മന്ത്രി ആന്റണി രാജുവിനെതിരേ സിപിഐയുടെ തൊഴിലാളിസംഘടനയായ എഐടിയുസി രംഗത്തെത്തിയിട്ടുണ്ട്.
ശന്പളം മനഃപൂർവം നിഷേധിച്ചും തൊഴിലാളികളെ അപമാനിച്ചും സമരങ്ങളെ പരിഹസിച്ചും രസിക്കുന്ന മന്ത്രി ആന്റണി രാജുവിന്റെ നിലപാട് അപമാനകരമാണെന്നു എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. തൊഴിലാളികളെ അനിശ്ചിതകാല പണിമുടക്കിലേക്കു തള്ളിവിടരുത്. പണിയെടുത്ത തൊഴിലാളി കൂലിക്കുവേണ്ടി സമരം ചെയ്യേണ്ടിവരുന്നത് ഇടതു സർക്കാരിനു നാണക്കേടാണ്. പണിയെടുപ്പിച്ച മാനേജ്മെന്റ് ശന്പളം വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ഇടപെട്ട് പരിഹരിക്കലാണ് വകുപ്പ് മന്ത്രി ചെയ്യേണ്ടത്. ഇവിടെ പരിഹാരമല്ല പരിഹാസമാണ് കാണാനാകുന്നത്. അത് അങ്ങനെ വച്ചു പൊറുപ്പിച്ചു പോകാമെന്ന് ആരും കരുതരുത്. ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിൽ കേരളത്തിലുണ്ടാകുമെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു.
ഒരു സർക്കാരിനും കെഎസ്ആർടിസിയുടെ ശന്പളം മുഴുവനായി കൊടുക്കാൻ സാധിക്കില്ല. പെൻഷൻ കൊടുക്കുന്നത് സർക്കാരാണ്. 30 കോടിയോളം രൂപ താത്കാലികാശ്വാസം നൽകി. ഇതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാനില്ല.
മാനേജ്മെന്റിന്റെയോ ജീവനക്കാരുടെയോ പിടിപ്പുകേടുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായി ഡീസൽവില കൂടിയതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ ഇടയാക്കിയത്.
വരവും ചെലവും നോക്കി കൈകാര്യം ചെയ്യേണ്ടത് മാനേജ്മെന്റിന്റെ പണിയാണ്. അത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നതിനെതിരേയാണ് താൻ പറഞ്ഞത്. യൂണിയനുകൾക്ക് അവരുടേതായ താത്പര്യം കാണും. അതുപോലെ സർക്കാരിനു ജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടിവരും. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടായാൽ കണ്ണുംകെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ നിലപാട് അപമാനകരം: എഐടിയുസി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നലെയും ശന്പളം ലഭിച്ചില്ല. ശന്പളത്തിന്റെ പകുതി നൽകാൻ ഇന്നലെ ആലോചന നടന്നെങ്കിലും അതും ഫലം കണ്ടില്ല. സർക്കാരിന്റെയും മാനേജ്മെന്റിന്റെയും നിലപാടിനെതിരേ യൂണിയനുകൾക്കു ശക്തമായ പ്രതിഷേധമുണ്ടെങ്കിലും സിഐടിയുവിന്റെ നിലപാടാണു ഇപ്പോൾ സമരം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിൽ മറ്റു യൂണിയനുകളെയും കൊണ്ടെത്തിച്ചിരിക്കുന്നത്. എന്നാൽ മന്ത്രി ആന്റണി രാജുവിനെതിരേ സിപിഐയുടെ തൊഴിലാളിസംഘടനയായ എഐടിയുസി രംഗത്തെത്തിയിട്ടുണ്ട്.
ശന്പളം മനഃപൂർവം നിഷേധിച്ചും തൊഴിലാളികളെ അപമാനിച്ചും സമരങ്ങളെ പരിഹസിച്ചും രസിക്കുന്ന മന്ത്രി ആന്റണി രാജുവിന്റെ നിലപാട് അപമാനകരമാണെന്നു എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. തൊഴിലാളികളെ അനിശ്ചിതകാല പണിമുടക്കിലേക്കു തള്ളിവിടരുത്. പണിയെടുത്ത തൊഴിലാളി കൂലിക്കുവേണ്ടി സമരം ചെയ്യേണ്ടിവരുന്നത് ഇടതു സർക്കാരിനു നാണക്കേടാണ്. പണിയെടുപ്പിച്ച മാനേജ്മെന്റ് ശന്പളം വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ഇടപെട്ട് പരിഹരിക്കലാണ് വകുപ്പ് മന്ത്രി ചെയ്യേണ്ടത്. ഇവിടെ പരിഹാരമല്ല പരിഹാസമാണ് കാണാനാകുന്നത്. അത് അങ്ങനെ വച്ചു പൊറുപ്പിച്ചു പോകാമെന്ന് ആരും കരുതരുത്. ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിൽ കേരളത്തിലുണ്ടാകുമെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു.