കൊച്ചി: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ വിചാരണയ്ക്കായി 22 പ്രതികള്‍ കോടതിയില്‍ ഹാജരായി. കണ്ണൂര്‍ ജയിലില്‍ ജുഡീഷല്‍ കസ്റ്റഡിയിലുള്ള പ്രതികളെ ഓണ്‍ലൈന്‍ വഴിയും കാക്കനാട് ജയിലിലുള്ള പ്രതികളെ നേരിട്ടുമാണ് കോടതിയില്‍ ഹാജരാക്കിയത്. നിലവില്‍ ജാമ്യത്തിലുള്ള 20 മുതല്‍ 22 വരെ പ്രതികളായ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്, രാഘവന് വെളുത്തോളി, കെ.വി. ഭാസ്കരന് എന്നിവരും നേരിട്ട് എറണാകുളം പ്രത്യേക കോടതിയില്‍ ഹാജരായി.
ജുഡീഷല്‍ കസ്റ്റഡിയിലുള്ള പ്രതികളെ വീണ്ടും റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. വിചാരണ നടപടികള്‍ക്കായി കേസ് 31ന് വീണ്ടും പരിഗണിക്കും. കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല് (24) എന്നിവര്‍ 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമിസംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ജുഡീഷല്‍ കസ്റ്റഡിയിലുള്ള പ്രതികളെ വീണ്ടും റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. വിചാരണ നടപടികള്‍ക്കായി കേസ് 31ന് വീണ്ടും പരിഗണിക്കും. കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല് (24) എന്നിവര്‍ 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമിസംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.