+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖ്യമന്ത്രി വിളിച്ച യോഗങ്ങളിലെ തുടർ നടപടി അറിയിക്കാൻ വകുപ്പുകൾക്കു നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർന്ന ഉന്നതതല യോഗങ്ങളിലെ നിർദേശങ്ങളുടെ അടി
മുഖ്യമന്ത്രി വിളിച്ച യോഗങ്ങളിലെ തുടർ നടപടി അറിയിക്കാൻ വകുപ്പുകൾക്കു നിർദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർന്ന ഉന്നതതല യോഗങ്ങളിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടർ നടപടികൾ അറിയിക്കാൻ വകുപ്പു സെക്രട്ടറിമാർക്കു നിർദേശം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗങ്ങളിൽ നൽകുന്ന നിർദേശങ്ങളിൽ പലതും പ്രാവർത്തികമാകുന്നില്ലെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് നിർദേശം.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗങ്ങൾ ചേരാറുണ്ട്. എന്നാൽ, സ്വീകരിച്ച തുടർ നടപടികൾ സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്കു വകുപ്പു മേധാവികൾ പലപ്പോഴും നൽകാറുണ്ടായിരുന്നില്ല. ഇതേത്തുടർന്നു തുടർ നടപടികൾ വിശദമായി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നടപടി തുടങ്ങിയത്.

യോഗത്തിന്‍റെ ശിപാർശകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടർ നടപടികൾ എന്തെല്ലാമെന്നു വ്യക്തമായ മറുപടി നൽകണം. അവ്യക്തമായ മറുപടികൾ ഒഴിവാക്കണമെന്നു പ്രത്യേക മുന്നറിയിപ്പുണ്ട്. യോഗ നടപടി സംബന്ധിച്ച കുറിപ്പും നൽകണം. യോഗം നടന്ന തീയതി, ഏതു സ്ഥാപനവുമായി ബന്ധപ്പെട്ട യോഗം, വകുപ്പ്, യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടി, അതിലൂടെയുണ്ടാ ഫലമെന്താണ്, ഇതുവഴി കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയ വിവരങ്ങൾ കൈമാറണമെന്നാണു നിർദേശിച്ചിട്ടുള്ളത്.