തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി. ജോർജിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സർക്കാർ സമർപ്പിച്ച ഹർജിയിൽ തർക്കഹർജി സമർപ്പിച്ചു. ഹർജിയിൽ വെള്ളിയാഴ്ച വാദം പരിഗണിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി രണ്ടാണു കേസ് പരിഗണിക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്നു ഹർജിയിൽ ജോർജ് പറയുന്നു. ജാമ്യം ലഭിച്ച ശേഷം ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തിൽ പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞത് പ്രോസിക്യൂഷൻ തെറ്റായി ചിത്രീകരിക്കുകയാണെന്നും ജോർജ് ചൂണ്ടിക്കാട്ടി. ഏപ്രിൽ 29 ന് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് കേസിനസ്പദമായ സംഭവം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്നു ഹർജിയിൽ ജോർജ് പറയുന്നു. ജാമ്യം ലഭിച്ച ശേഷം ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തിൽ പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞത് പ്രോസിക്യൂഷൻ തെറ്റായി ചിത്രീകരിക്കുകയാണെന്നും ജോർജ് ചൂണ്ടിക്കാട്ടി. ഏപ്രിൽ 29 ന് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് കേസിനസ്പദമായ സംഭവം.