തിരുവനന്തപുരം: കെ-റെയിൽ അതിരടയാള കല്ലിടലിനെതിരായ പ്രതിഷേധത്തെ മറികടക്കാൻ നിർണായക തീരുമാനവുമായി സർക്കാർ. കെ-റെയിൽ സാമൂഹികാഘാത പഠനത്തിനു മുന്നോടിയായുള്ള കല്ലിടൽ സർക്കാർ നിർത്തിവച്ചു. പകരം ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സംവിധാനത്തിലൂടെ സർവേ നടത്താനാണ് റവന്യു വകുപ്പിന്റെ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി.
കേരള റെയിൽവേ ഡെവലപ്മെന്റ് കോർപറേഷന്റെ നിർദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. സ്ഥലമുടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ അടയാളം ഇടാമെന്നും നിർദേശങ്ങളുണ്ടെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവിൽ സൂചിപ്പിക്കുന്നത്. അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട അതിരടയാള കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ പ്രതികരിച്ചു. സ്ഥലമുടമകളുടെ സമ്മതത്തോടെ അതിരടയാള കല്ലുകൾ സ്ഥാപിക്കാം. സ്ഥലമുടമകളുടെ സമ്മതമില്ലെങ്കിൽ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ച് അടയാളമിടാം. ഉത്തരവ് സാങ്കേതികം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എങ്കിലും മഞ്ഞക്കുറ്റിയിൽ കെ-റെയിൽ എന്നു രേഖപ്പെടുത്തി സിൽവർ ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ലെന്നാണ് സൂചന. സാമൂഹികാഘാതപഠനം നടത്തുന്നവർ സ്ഥലം തിരിച്ചറിയാനും അലൈൻമെന്റ് മനസിലാക്കാനും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം(ഡിജിപിഎസ്) സംവിധാനമുള്ള സർവേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോണോ ഉപയോഗിച്ച് സർവേ നടത്താനാകും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വൻ ജനകീയ പ്രക്ഷോഭങ്ങളും കടുത്ത രാഷ്ട്രീയ വിവാദങ്ങളുമാണ് ഉണ്ടായത്.
കെ-റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘർഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽനിന്നുവരെ എതിർപ്പുയർന്നത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ -റെയിലുമായി ബന്ധപ്പട്ട സർവേ നടപടികളും കല്ലിടലും നിർത്തിവച്ചിരുന്നു. ഇതിനിടെയാണ് റവന്യു വകുപ്പിന്റെ പുതിയ തീരുമാനം.
അതേസമയം, കല്ലിടൽ മാത്രമാണ് നിർത്തിയിട്ടുള്ളതെന്നും സർവേ നടപടികളുമായി കെ-റെയിൽ മുന്നോട്ടു പോകുമെന്നും കെ-റെയിൽ എംഡി അജിത് കുമാർ പ്രതികരിച്ചു. പദ്ധതി വേഗത്തിലാക്കാനുള്ള റവന്യു വകുപ്പിന്റെ ബദൽ നിർദേശമാണ് ഉത്തരവിലുള്ളത്. കല്ലിടരുതെന്ന് ഉത്തരവിൽ പറയുന്നില്ലെന്നും കെ-റെയിൽ വിശദീകരിക്കുന്നു.
കേരള റെയിൽവേ ഡെവലപ്മെന്റ് കോർപറേഷന്റെ നിർദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. സ്ഥലമുടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ അടയാളം ഇടാമെന്നും നിർദേശങ്ങളുണ്ടെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവിൽ സൂചിപ്പിക്കുന്നത്. അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട അതിരടയാള കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ പ്രതികരിച്ചു. സ്ഥലമുടമകളുടെ സമ്മതത്തോടെ അതിരടയാള കല്ലുകൾ സ്ഥാപിക്കാം. സ്ഥലമുടമകളുടെ സമ്മതമില്ലെങ്കിൽ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ച് അടയാളമിടാം. ഉത്തരവ് സാങ്കേതികം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എങ്കിലും മഞ്ഞക്കുറ്റിയിൽ കെ-റെയിൽ എന്നു രേഖപ്പെടുത്തി സിൽവർ ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ലെന്നാണ് സൂചന. സാമൂഹികാഘാതപഠനം നടത്തുന്നവർ സ്ഥലം തിരിച്ചറിയാനും അലൈൻമെന്റ് മനസിലാക്കാനും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം(ഡിജിപിഎസ്) സംവിധാനമുള്ള സർവേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോണോ ഉപയോഗിച്ച് സർവേ നടത്താനാകും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വൻ ജനകീയ പ്രക്ഷോഭങ്ങളും കടുത്ത രാഷ്ട്രീയ വിവാദങ്ങളുമാണ് ഉണ്ടായത്.
കെ-റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘർഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽനിന്നുവരെ എതിർപ്പുയർന്നത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ -റെയിലുമായി ബന്ധപ്പട്ട സർവേ നടപടികളും കല്ലിടലും നിർത്തിവച്ചിരുന്നു. ഇതിനിടെയാണ് റവന്യു വകുപ്പിന്റെ പുതിയ തീരുമാനം.
അതേസമയം, കല്ലിടൽ മാത്രമാണ് നിർത്തിയിട്ടുള്ളതെന്നും സർവേ നടപടികളുമായി കെ-റെയിൽ മുന്നോട്ടു പോകുമെന്നും കെ-റെയിൽ എംഡി അജിത് കുമാർ പ്രതികരിച്ചു. പദ്ധതി വേഗത്തിലാക്കാനുള്ള റവന്യു വകുപ്പിന്റെ ബദൽ നിർദേശമാണ് ഉത്തരവിലുള്ളത്. കല്ലിടരുതെന്ന് ഉത്തരവിൽ പറയുന്നില്ലെന്നും കെ-റെയിൽ വിശദീകരിക്കുന്നു.