കൊച്ചി: ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ഹൈക്കോടതി ബാറില്‍നിന്ന് ജഡ്ജിയായി നിയമിതയാകുന്ന നാലാമത്തെ വനിതയാണ്. ഇതോടെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴായി. ചരിത്രത്തിലാദ്യമായാണ് ഇത്രയും വനിതാ ജഡ്ജിമാര്‍ ഒരേസമയം കേരള ഹൈക്കോടതിയില്‍ ചുമതല വഹിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ശോഭയെ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു.
മുൻ എംഎല്‍എ അന്തരിച്ച ഈപ്പന് വര്‍ഗീസിന്റെയും അന്നമ്മയുടെയും മകളാണ്. ആലുവ ക്രൈസ്തവ മഹിളാലയം, എറണാകുളം സെന്റ് തെരേസാസ്, തേവര സേക്രഡ്ഹാര്‍ട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം ലോ കോളജില്‍നിന്ന് 1991ല്‍ നിയമബിരുദം നേടി. കൊച്ചി ബാറിലാണ് പ്രാക്ടീസ് ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്നു. 1997 മുതല്‍ 2002 വരെ എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം അംഗവുമായിരുന്നു.
മുൻ എംഎല്‍എ അന്തരിച്ച ഈപ്പന് വര്‍ഗീസിന്റെയും അന്നമ്മയുടെയും മകളാണ്. ആലുവ ക്രൈസ്തവ മഹിളാലയം, എറണാകുളം സെന്റ് തെരേസാസ്, തേവര സേക്രഡ്ഹാര്‍ട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം ലോ കോളജില്‍നിന്ന് 1991ല്‍ നിയമബിരുദം നേടി. കൊച്ചി ബാറിലാണ് പ്രാക്ടീസ് ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്നു. 1997 മുതല്‍ 2002 വരെ എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം അംഗവുമായിരുന്നു.