കൊച്ചി: തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20യും ചേര്‍ന്നുള്ള ജനക്ഷേമസഖ്യത്തിന്റെ വോട്ട് ആർക്കെന്ന കാര്യത്തിൽ സസ്പെന്‍സ് തുടരുമ്പോഴും പ്രതീക്ഷയര്‍പ്പിച്ച് ഇടതു, വലതു മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ജനക്ഷേമസഖ്യത്തിന്റെ വോട്ട് തേടുമെന്ന് പരസ്യമായി നിലപാടു വ്യക്തമാക്കിയപ്പോള്‍ ഇടതുപക്ഷത്തുനിന്നു ഭിന്നാഭിപ്രായങ്ങളാണ് ഉയർന്നത്.
ജനക്ഷേമസഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്റേതാണെന്നും ആ നിലയ്ക്ക് അവരുടെ വോട്ടുകള്‍ ഇടതുപക്ഷത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞു. ജനക്ഷേമസഖ്യത്തിന് രാഷ്ട്രീയമായി ഇടതുമുന്നണിയോടു മത്സരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണം. നാലാം മുന്നണി ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. സിപിഎമ്മിന്റെ കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ട്വന്റി 20യെ പരിഹസിച്ചായിരുന്നു. എന്നാൽ ജനക്ഷേമസഖ്യത്തിന്റെ വോട്ടുകളില്‍ കണ്ണുവയ്ക്കുന്ന സിപിഎം ശ്രീനിജന്റെ പോസ്റ്റ് ഉടൻ പിന്‍വലിപ്പിച്ചു.
അതിനിടെ ട്വന്റി 20യുടെ സഹകരണം തേടുന്നതിനോട് രണ്ടുമുന്നണികളുടെയും പ്രാദേശിക ഘടകങ്ങളിലുള്ള വിയോജിപ്പ് നേതൃത്വങ്ങള്‍ക്ക് തലവേദനയാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസിലും സിപിഎമ്മിലും. കിഴക്കമ്പലം ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ ഭരണത്തിലിരിക്കുന്ന ട്വന്റി 20യുമായി സഹകരിച്ചാല്‍ അണികളുടെ വികാരം എതിരാകുമെന്നാണ് വാദം. മുമ്പു പാര്‍ലമെന്റിലേക്ക് ബെന്നി ബഹനാന് എംപി മത്സരിച്ചപ്പോള്‍ തോല്പിക്കാന് ശ്രമിക്കുകയും അന്തരിച്ച പി.ടി. തോമസുമായി കലഹത്തിലുമായിരുന്ന ട്വന്റി 20യുടെ സഹായം തേടേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ഒരുവിഭാഗം പ്രാദേശിക നേതാക്കള്‍ പറയുന്നത്.
പി.വി. ശ്രീനിജനുമായും ട്വന്റി 20 വലിയ ഉടക്കിലാണ്. അടുത്തകാലത്ത് നടന്ന ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ കൊലപാതകത്തോടെ സിപിഎം-ട്വന്റി 20 ബന്ധം കൂടുതല്‍ വഷളായിരുന്നു. ജനപക്ഷസഖ്യത്തിന്റെ വോട്ട് ആര്‍ക്കെന്ന് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നാണ് അറിയുന്നത്. മനഃസാക്ഷി വോട്ടിനാണ് ആഹ്വാനം ചെയ്യുന്നതെങ്കില്‍പ്പോലും പുതിയ സഖ്യത്തെ പിണക്കാതെ കരുതലോടെ നീങ്ങണമെന്നാണ് രണ്ടു മുന്നണികളുടെയും നേതൃത്വം നല്കുന്ന നിര്‍ദേശം.
ജനക്ഷേമസഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്റേതാണെന്നും ആ നിലയ്ക്ക് അവരുടെ വോട്ടുകള്‍ ഇടതുപക്ഷത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞു. ജനക്ഷേമസഖ്യത്തിന് രാഷ്ട്രീയമായി ഇടതുമുന്നണിയോടു മത്സരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണം. നാലാം മുന്നണി ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. സിപിഎമ്മിന്റെ കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ട്വന്റി 20യെ പരിഹസിച്ചായിരുന്നു. എന്നാൽ ജനക്ഷേമസഖ്യത്തിന്റെ വോട്ടുകളില്‍ കണ്ണുവയ്ക്കുന്ന സിപിഎം ശ്രീനിജന്റെ പോസ്റ്റ് ഉടൻ പിന്‍വലിപ്പിച്ചു.
അതിനിടെ ട്വന്റി 20യുടെ സഹകരണം തേടുന്നതിനോട് രണ്ടുമുന്നണികളുടെയും പ്രാദേശിക ഘടകങ്ങളിലുള്ള വിയോജിപ്പ് നേതൃത്വങ്ങള്‍ക്ക് തലവേദനയാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസിലും സിപിഎമ്മിലും. കിഴക്കമ്പലം ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ ഭരണത്തിലിരിക്കുന്ന ട്വന്റി 20യുമായി സഹകരിച്ചാല്‍ അണികളുടെ വികാരം എതിരാകുമെന്നാണ് വാദം. മുമ്പു പാര്‍ലമെന്റിലേക്ക് ബെന്നി ബഹനാന് എംപി മത്സരിച്ചപ്പോള്‍ തോല്പിക്കാന് ശ്രമിക്കുകയും അന്തരിച്ച പി.ടി. തോമസുമായി കലഹത്തിലുമായിരുന്ന ട്വന്റി 20യുടെ സഹായം തേടേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ഒരുവിഭാഗം പ്രാദേശിക നേതാക്കള്‍ പറയുന്നത്.
പി.വി. ശ്രീനിജനുമായും ട്വന്റി 20 വലിയ ഉടക്കിലാണ്. അടുത്തകാലത്ത് നടന്ന ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ കൊലപാതകത്തോടെ സിപിഎം-ട്വന്റി 20 ബന്ധം കൂടുതല്‍ വഷളായിരുന്നു. ജനപക്ഷസഖ്യത്തിന്റെ വോട്ട് ആര്‍ക്കെന്ന് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നാണ് അറിയുന്നത്. മനഃസാക്ഷി വോട്ടിനാണ് ആഹ്വാനം ചെയ്യുന്നതെങ്കില്‍പ്പോലും പുതിയ സഖ്യത്തെ പിണക്കാതെ കരുതലോടെ നീങ്ങണമെന്നാണ് രണ്ടു മുന്നണികളുടെയും നേതൃത്വം നല്കുന്ന നിര്‍ദേശം.