തിരുവനന്തപുരം: കെഎസ്ആർടിസി യിലെ ശന്പള പ്രതിസന്ധിയിൽ പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോവിഡ് കാലത്ത് കെഎസ്ആർടിസിക്ക് ധനവകുപ്പ് 2300 കോടി രൂപ നൽകിയെന്നും ഇക്കൊല്ലം ബജറ്റിൽ വകയിരുത്തിയതിനു പുറമെ പണം നൽകാൻ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു. 1000 കോടിയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. അതുകൊടുക്കാം.
കെഎസ്ആർടിസിക്ക് നൽകുന്ന ഇന്ധനത്തിന്റെ വിലയിൽ കേന്ദ്രം കുറവ് നൽകണം. ശന്പളത്തിനാവശ്യമായ പകുതി തുക നിലവിൽ സർക്കാർ നൽകുന്നുണ്ട്. അതിൽ കൂടുതൽ നൽകണമെങ്കിൽ വകമാറ്റി ചെലവഴിക്കേണ്ടതായി വരും. ശന്പള പ്രതിസന്ധി കെഎസ്ആർടിസി തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കെഎസ്ആർടിസിക്ക് നൽകുന്ന ഇന്ധനത്തിന്റെ വിലയിൽ കേന്ദ്രം കുറവ് നൽകണം. ശന്പളത്തിനാവശ്യമായ പകുതി തുക നിലവിൽ സർക്കാർ നൽകുന്നുണ്ട്. അതിൽ കൂടുതൽ നൽകണമെങ്കിൽ വകമാറ്റി ചെലവഴിക്കേണ്ടതായി വരും. ശന്പള പ്രതിസന്ധി കെഎസ്ആർടിസി തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.