കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു ചില തത്പരകക്ഷികളുടെ നേതൃത്വത്തില്‍ ഗൂഢനീക്കങ്ങളും സമീപകാലത്ത് അവഹേളനശ്രമങ്ങളും നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും കെസിബിസി ഹെല്‍ത്ത് കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിവാദം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പതിവായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും പ്രത്യേകമായി ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ള പരിശോധനകളും ചെറിയ പിഴവുകളെപ്പോലും പര്‍വതീകരിച്ചുകൊണ്ടുള്ള മാധ്യമ വിചാരണകളും നടന്നുവരുന്നു.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കെസിബിസി ഹെല്‍ത്ത് കമ്മീഷനും ഹോസ്പിറ്റല്‍സ് അസോസിയേഷനും കെസിബിസി ജാഗ്രതാ കമ്മീഷനും ക്രൈസ്തവ നഴ്സിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണ്. നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചും ക്രൈസ്തവ സ്ഥാപനങ്ങളുടെ സല്‍പ്പേര് നശിപ്പിക്കാനുള്ള തല്പരകക്ഷികളുടെ നീക്കങ്ങള്‍ ഇത്തരം ഇടപെടലുകള്‍ക്ക് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാർ മാനദണ്ഡങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കെസിബിസി ഹെല്‍ത്ത് കമ്മീഷന് വേണ്ട നിര്‍ദേശങ്ങളും തിരുത്തലുകളും നല്‍കിവരുന്നുണ്ട്. അതിനാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരള കത്തോലിക്കാ സഭയുടെ എല്ലാ സ്ഥാപനങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത്. കാലാനുസൃതമായി കൂടുതലായെന്തെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ടെങ്കില്‍ അത്തരം വിഷയങ്ങള്‍ മാനേജ്മെന്റുകളുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ കുറച്ചുകൂടി ഫലപ്രദമാക്കേണ്ടതുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും മുഖംനോട്ടമില്ലാതെ നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും കെസിബിസി ഹെല്‍ത്ത് കമ്മീഷന് സെക്രട്ടറി ഡോ. സിസ്റ്റർ ലില്ലിസ അധികൃതരോട് അഭ്യര്‍ഥിച്ചു.
റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിവാദം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പതിവായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും പ്രത്യേകമായി ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ള പരിശോധനകളും ചെറിയ പിഴവുകളെപ്പോലും പര്‍വതീകരിച്ചുകൊണ്ടുള്ള മാധ്യമ വിചാരണകളും നടന്നുവരുന്നു.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കെസിബിസി ഹെല്‍ത്ത് കമ്മീഷനും ഹോസ്പിറ്റല്‍സ് അസോസിയേഷനും കെസിബിസി ജാഗ്രതാ കമ്മീഷനും ക്രൈസ്തവ നഴ്സിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണ്. നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചും ക്രൈസ്തവ സ്ഥാപനങ്ങളുടെ സല്‍പ്പേര് നശിപ്പിക്കാനുള്ള തല്പരകക്ഷികളുടെ നീക്കങ്ങള്‍ ഇത്തരം ഇടപെടലുകള്‍ക്ക് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാർ മാനദണ്ഡങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കെസിബിസി ഹെല്‍ത്ത് കമ്മീഷന് വേണ്ട നിര്‍ദേശങ്ങളും തിരുത്തലുകളും നല്‍കിവരുന്നുണ്ട്. അതിനാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരള കത്തോലിക്കാ സഭയുടെ എല്ലാ സ്ഥാപനങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത്. കാലാനുസൃതമായി കൂടുതലായെന്തെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ടെങ്കില്‍ അത്തരം വിഷയങ്ങള്‍ മാനേജ്മെന്റുകളുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ കുറച്ചുകൂടി ഫലപ്രദമാക്കേണ്ടതുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും മുഖംനോട്ടമില്ലാതെ നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും കെസിബിസി ഹെല്‍ത്ത് കമ്മീഷന് സെക്രട്ടറി ഡോ. സിസ്റ്റർ ലില്ലിസ അധികൃതരോട് അഭ്യര്‍ഥിച്ചു.