കൊച്ചി/കിഴക്കമ്പലം: സംസ്ഥാനത്തെ പ്രബല മുന്നണികള്‍ക്കു ബദലാകാന്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20 യുമായി പുതിയ സഖ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കിഴക്കമ്പലത്ത് അരലക്ഷത്തോളം പേരെ സാക്ഷി നിർത്തിയായിരുന്നു പുതിയ സഖ്യ പ്രഖ്യാപനം. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി അറിയപ്പെടുകയെന്നും അടുത്ത ലക്ഷ്യം കേരളമാണെന്നും കേജരിവാള്‍ പറഞ്ഞു.
ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ കേരളത്തിലും ട്വന്റി 20ക്കൊപ്പം ചേര്‍ന്ന് ആ ലക്ഷ്യം നേടും. അഴിമതി തുടച്ചുനീക്കിയാണ് എഎപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. അതേ മാതൃകയില്‍ കേരളവും പുതിയ മുന്നണിക്കൊപ്പമാകും. മൂന്നരക്കോടി മലയാളികളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. സാബു എം. ജേക്കബിന്റെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത കുതിപ്പാണ് ട്വന്റി 20 നടത്തിയത്. പുതിയ സഖ്യത്തിലും ഇതാവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തുവര്‍ഷം മുമ്പ് കേജരിവാളിനെ ആര്‍ക്കും അറിയില്ലായിരുന്നു. ഒരു വര്‍ഷം കൊണ്ടാണ് ആം ആദ്മി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. ആ മാജിക്ക് കേരളത്തിലും സാധ്യമാകും. സൗജന്യ വൈദ്യുതിയും ചികിത്സയും വെള്ളവും വിദ്യാഭ്യാസവും ഡല്‍ഹിക്ക് നല്കാന് ആം ആദ്മിക്ക് കഴിഞ്ഞു. കേരളത്തിലും അത് നടപ്പാക്കും. സത്യസന്ധത മാത്രമാണ് ആവശ്യം.
ോ ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്, ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍ എന്‍. രാജ, സംസ്ഥാന കണ്‍വീനര്‍ പി.സി. സിറിയക് തുടങ്ങിയവരും പ്രസംഗിച്ചു.
ട്വന്റി 20യും ആം ആദ്മിയും നിലകൊള്ളുന്നത് ജനക്ഷേമത്തിന്: സാബു എം. ജേക്കബ്
കിഴക്കമ്പലം: ജനക്ഷേമത്തിനായാണ് ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും നിലകൊള്ളുന്നതെന്ന് ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ഇരു പാര്‍ട്ടികളുടെയും നേതാക്കന്മാര് രാഷ്ട്രീയക്കാരല്ല. ഇരുവരും സാധാരണക്കാരുടെ വേദന കണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്കിറങ്ങിയത്. ഒരു കെഎസ്ആര്‍ടിസി ബസോ മെട്രോയോ പോലും നഷ്ടമില്ലാതെ ഓടിക്കാനറിയാത്ത സര്‍ക്കാര്‍ കെ- റെയിലിന്റെ പേരില്‍ ജനങ്ങളുടെ നെഞ്ചിലാണ് കുറ്റിയടിക്കുന്നത്.
വിദ്യാഭ്യാസം, വൈദ്യുതി, വെളളം എന്നിവ സൗജന്യമായി ഡല്‍ഹിയില്‍ സര്‍ക്കാര്‍ കൊടുക്കുമ്പോള്‍ കേരളത്തില്‍ ഇവയെല്ലാം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഓരോ ദിവസവും കോടികള്‍ കടമെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ കേരളം ശ്രീലങ്കയാകാന്‍ വലിയ സമയം വേണ്ടിവരില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊലപാതകങ്ങള്‍ വര്‍ധിച്ചു വരികയാണ്. മലയാളികളുടെ നാടായ കേരളം കൊലയാളികളുടെ നാടായി മാറിയെന്നും സാബു ജേക്കബ് പറഞ്ഞു.
ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ കേരളത്തിലും ട്വന്റി 20ക്കൊപ്പം ചേര്‍ന്ന് ആ ലക്ഷ്യം നേടും. അഴിമതി തുടച്ചുനീക്കിയാണ് എഎപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. അതേ മാതൃകയില്‍ കേരളവും പുതിയ മുന്നണിക്കൊപ്പമാകും. മൂന്നരക്കോടി മലയാളികളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. സാബു എം. ജേക്കബിന്റെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത കുതിപ്പാണ് ട്വന്റി 20 നടത്തിയത്. പുതിയ സഖ്യത്തിലും ഇതാവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തുവര്‍ഷം മുമ്പ് കേജരിവാളിനെ ആര്‍ക്കും അറിയില്ലായിരുന്നു. ഒരു വര്‍ഷം കൊണ്ടാണ് ആം ആദ്മി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. ആ മാജിക്ക് കേരളത്തിലും സാധ്യമാകും. സൗജന്യ വൈദ്യുതിയും ചികിത്സയും വെള്ളവും വിദ്യാഭ്യാസവും ഡല്‍ഹിക്ക് നല്കാന് ആം ആദ്മിക്ക് കഴിഞ്ഞു. കേരളത്തിലും അത് നടപ്പാക്കും. സത്യസന്ധത മാത്രമാണ് ആവശ്യം.
ോ ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്, ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍ എന്‍. രാജ, സംസ്ഥാന കണ്‍വീനര്‍ പി.സി. സിറിയക് തുടങ്ങിയവരും പ്രസംഗിച്ചു.
ട്വന്റി 20യും ആം ആദ്മിയും നിലകൊള്ളുന്നത് ജനക്ഷേമത്തിന്: സാബു എം. ജേക്കബ്
കിഴക്കമ്പലം: ജനക്ഷേമത്തിനായാണ് ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും നിലകൊള്ളുന്നതെന്ന് ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ഇരു പാര്‍ട്ടികളുടെയും നേതാക്കന്മാര് രാഷ്ട്രീയക്കാരല്ല. ഇരുവരും സാധാരണക്കാരുടെ വേദന കണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്കിറങ്ങിയത്. ഒരു കെഎസ്ആര്‍ടിസി ബസോ മെട്രോയോ പോലും നഷ്ടമില്ലാതെ ഓടിക്കാനറിയാത്ത സര്‍ക്കാര്‍ കെ- റെയിലിന്റെ പേരില്‍ ജനങ്ങളുടെ നെഞ്ചിലാണ് കുറ്റിയടിക്കുന്നത്.
വിദ്യാഭ്യാസം, വൈദ്യുതി, വെളളം എന്നിവ സൗജന്യമായി ഡല്‍ഹിയില്‍ സര്‍ക്കാര്‍ കൊടുക്കുമ്പോള്‍ കേരളത്തില്‍ ഇവയെല്ലാം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഓരോ ദിവസവും കോടികള്‍ കടമെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ കേരളം ശ്രീലങ്കയാകാന്‍ വലിയ സമയം വേണ്ടിവരില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊലപാതകങ്ങള്‍ വര്‍ധിച്ചു വരികയാണ്. മലയാളികളുടെ നാടായ കേരളം കൊലയാളികളുടെ നാടായി മാറിയെന്നും സാബു ജേക്കബ് പറഞ്ഞു.