കൊച്ചി: വഖഫ് ബോര്‍ഡിനും മദ്രസ അധ്യാപക ക്ഷേമനിധിക്കുമായി സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍നിന്നു ചെലവഴിക്കുന്ന തുകയില്‍ വന്‍ വര്‍ധന. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്കിയതിനേക്കാള് കോടിക്കണക്കിനു രൂപ അധികമാണ് ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനായി മാറ്റിവച്ചതെന്നു വ്യക്തമാക്കി കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പുറത്തുവന്നു.
2011 മുതല്‍ 2021 വരെ 24.35 കോടി രൂപ വഖഫ് ബോര്‍ഡിനായി മാത്രം സംസ്ഥാന സര്‍ക്കാര്‍ നല്കി. അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍ഡ്, സാമൂഹ്യക്ഷേമ ഗ്രാന്‍ഡ് എന്നീ ഇനങ്ങളിലാണ് ഓരോ വര്‍ഷവും ബോര്‍ഡിനു തുക അനുവദിക്കുന്നത്. 2011ല്‍ രണ്ടിനങ്ങളിലുമായി ഓരോ കോടി വീതം അനുവദിച്ചപ്പോള്‍, 2016ലെത്തിയപ്പോള്‍ അത് ഇരട്ടിയാക്കി ഉയര്‍ത്തി. അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍ഡ് രണ്ടു കോടിയാക്കിയപ്പോള്‍ സാമൂഹ്യക്ഷേമ ഗ്രാന്‍ഡ് 1.20 കോടി രൂപയാക്കി വര്‍ധിപ്പിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ 4.54 കോടി രൂപ വഖഫ് ബോര്‍ഡിന് അനുവദിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ച 2011-16ല്‍ വഖഫ് ബോര്‍ഡിന് ആകെ അനുവദിച്ചത് 9.71 കോടി രൂപയായിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ആദ്യടേമില്‍ അതു 14.64 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2021 ഡിസംബര്‍ 31 വരെ 1.72 കോടി രൂപയും നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.
മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് 2011-2021 കാലഘട്ടത്തില്‍ 3.75 കോടി രൂപ (3,75,33,000) സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലഘട്ടമായ 2015 ഒക്ടോബര്‍ ഒമ്പതിനാണ് ഈ തുക സര്‍ക്കാര്‍ അനുവദിച്ചതെന്ന് കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കു വിവരാവകാശ നിയമപ്രകാരം വഖഫ് ബോര്‍ഡ് നല്കിയ രേഖകൾ പറയുന്നു.
ക്ഷേമനിധിയുടെ പലിശരഹിത നിക്ഷേപത്തിനുള്ള ഇന്‍സെന്റീവിനാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു തുക നല്‍കിവരുന്നത്.
2011 മുതല്‍ 2021 വരെ 24.35 കോടി രൂപ വഖഫ് ബോര്‍ഡിനായി മാത്രം സംസ്ഥാന സര്‍ക്കാര്‍ നല്കി. അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍ഡ്, സാമൂഹ്യക്ഷേമ ഗ്രാന്‍ഡ് എന്നീ ഇനങ്ങളിലാണ് ഓരോ വര്‍ഷവും ബോര്‍ഡിനു തുക അനുവദിക്കുന്നത്. 2011ല്‍ രണ്ടിനങ്ങളിലുമായി ഓരോ കോടി വീതം അനുവദിച്ചപ്പോള്‍, 2016ലെത്തിയപ്പോള്‍ അത് ഇരട്ടിയാക്കി ഉയര്‍ത്തി. അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍ഡ് രണ്ടു കോടിയാക്കിയപ്പോള്‍ സാമൂഹ്യക്ഷേമ ഗ്രാന്‍ഡ് 1.20 കോടി രൂപയാക്കി വര്‍ധിപ്പിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ 4.54 കോടി രൂപ വഖഫ് ബോര്‍ഡിന് അനുവദിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ച 2011-16ല്‍ വഖഫ് ബോര്‍ഡിന് ആകെ അനുവദിച്ചത് 9.71 കോടി രൂപയായിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ആദ്യടേമില്‍ അതു 14.64 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2021 ഡിസംബര്‍ 31 വരെ 1.72 കോടി രൂപയും നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.
മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് 2011-2021 കാലഘട്ടത്തില്‍ 3.75 കോടി രൂപ (3,75,33,000) സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലഘട്ടമായ 2015 ഒക്ടോബര്‍ ഒമ്പതിനാണ് ഈ തുക സര്‍ക്കാര്‍ അനുവദിച്ചതെന്ന് കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കു വിവരാവകാശ നിയമപ്രകാരം വഖഫ് ബോര്‍ഡ് നല്കിയ രേഖകൾ പറയുന്നു.
ക്ഷേമനിധിയുടെ പലിശരഹിത നിക്ഷേപത്തിനുള്ള ഇന്‍സെന്റീവിനാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു തുക നല്‍കിവരുന്നത്.