കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി ഷഹാന (20)യെയാണ് ഇന്നലെ രാത്രി കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന പരാതിയെത്തുടർന്ന് ഭർത്താവ് പറമ്പിൽ ബസാർ സ്വദേശി സാജിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ പാടുകളൊന്നും ശരീരത്തിലില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പോലീസ് ഇവരുടെ മുറിയിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ ഉൾപ്പെടെ കണ്ടെത്തി. ഷഹാനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്കു വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അസ്വാഭാവികമരണത്തിനാണ് ചേവായൂർ പോലീസ് കേസ് എടുത്തിരിക്കുന്നത്. പോലീസ് പറയുന്നത്.
ഷഹാനയും ഭർത്താവ് സജാദും തമ്മിൽ വഴക്ക് പതിവായിരുന്നു. രണ്ടരമാസം മുമ്പാണ് ഇരുവരും പറമ്പിൽ ബസാറിലെ ഒറ്റമുറി ഫ്ലാറ്റിൽ താമസത്തിനെത്തിയത്. ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. രാത്രി 12.50 ന് സജാദിന്റെ നിലവിളി കേട്ട് സമീപ വാസികളും ഫ്ലാളാറ്റ് ഉടമയും ഓടിയെത്തിയപ്പോൾ സജാദിന്റെ മടിയിൽ മരിച്ചു കിടക്കുന്ന ഷഹാനയെയാണു കണ്ടത്. പോലീസ് ജീപ്പിലാണു ഷഹാനയെ ആശുപത്രിയിലെത്തിച്ചത്.
സംഭവം അറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ രാവിലെതന്നെ ചേവായൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തമിഴ് സിനിമകളില്‍ അഭിനയിച്ചതിന്റെയും മോഡലിംഗ് വരുമാനവുമായി ബന്ധപ്പെട്ടും പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. വിവാഹത്തിനു മുന്‍പും ഷഹാന മോഡലിംഗ് രംഗത്തുണ്ടായിരുന്നു.
നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന പരാതിയെത്തുടർന്ന് ഭർത്താവ് പറമ്പിൽ ബസാർ സ്വദേശി സാജിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ പാടുകളൊന്നും ശരീരത്തിലില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പോലീസ് ഇവരുടെ മുറിയിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ ഉൾപ്പെടെ കണ്ടെത്തി. ഷഹാനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്കു വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അസ്വാഭാവികമരണത്തിനാണ് ചേവായൂർ പോലീസ് കേസ് എടുത്തിരിക്കുന്നത്. പോലീസ് പറയുന്നത്.
ഷഹാനയും ഭർത്താവ് സജാദും തമ്മിൽ വഴക്ക് പതിവായിരുന്നു. രണ്ടരമാസം മുമ്പാണ് ഇരുവരും പറമ്പിൽ ബസാറിലെ ഒറ്റമുറി ഫ്ലാറ്റിൽ താമസത്തിനെത്തിയത്. ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. രാത്രി 12.50 ന് സജാദിന്റെ നിലവിളി കേട്ട് സമീപ വാസികളും ഫ്ലാളാറ്റ് ഉടമയും ഓടിയെത്തിയപ്പോൾ സജാദിന്റെ മടിയിൽ മരിച്ചു കിടക്കുന്ന ഷഹാനയെയാണു കണ്ടത്. പോലീസ് ജീപ്പിലാണു ഷഹാനയെ ആശുപത്രിയിലെത്തിച്ചത്.
സംഭവം അറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ രാവിലെതന്നെ ചേവായൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തമിഴ് സിനിമകളില്‍ അഭിനയിച്ചതിന്റെയും മോഡലിംഗ് വരുമാനവുമായി ബന്ധപ്പെട്ടും പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. വിവാഹത്തിനു മുന്‍പും ഷഹാന മോഡലിംഗ് രംഗത്തുണ്ടായിരുന്നു.