കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോ ജോസഫ് (43) എല്‍ഡിഎഫിനുവേണ്ടി മത്സരിക്കും. പൂഞ്ഞാര്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗമായ ഇദ്ദേഹം തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ വാഴക്കാലയിലാണു താമസിക്കുന്നത്. സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിൽത്തന്നെയാകും ജോ ജോസഫ് ജനവിധി തേടുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്തു നടപടിക്രമങ്ങള്‍ പൂര്ത്തീകരിക്കാന്വേണ്ടിയാണു പതിവിലും അല്പം സമയം കൂടുതലെടുത്തതെന്നും സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി എല്‍ഡിഎഫിലില്ലെന്നും ജയരാജൻ പറഞ്ഞു. ഹൃദയാരോഗ്യരംഗത്തെ പ്രമുഖനായ ഡോ. ജോ ജോസഫ് പ്രളയകാലത്തെ പ്രവർത്തനങ്ങൾകൊണ്ടു ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണ്. ഇങ്ങനെയൊരു സ്ഥാനാര്‍ഥി തൃക്കാക്കരയിലെ ജനങ്ങള്‍ക്കു മഹാഭാഗ്യമാണ്. ഇടതുസ്ഥാനാര്‍ഥി തൃക്കാക്കരയില്‍ വിജയിക്കും. എല്‍ഡിഎഫ് അജയ്യശക്തിയാണെന്നു തെളിയിക്കുന്നതാകും ഉപതെരഞ്ഞെടുപ്പ് - ജയരാജൻ വ്യക്തമാക്കി.
ഒറ്റപ്പേരു മാത്രമേ സ്ഥാനാര്‍ഥിത്വത്തിനായി പരിഗണിച്ചുള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ ഭാവനയില്നിന്നാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്നലെ മാത്രമാണു സ്ഥാനാര്‍ഥിയുടെ പേര് ചര്‍ച്ചയ്ക്കു വന്നത്. അതുവരെ ആരെയും പരിഗണിച്ചിരുന്നില്ല. ചാനലുകള്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു തെറ്റിദ്ധാരണ പരത്തിയെന്നും രാജീവ് പറഞ്ഞു.
ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്തു നടപടിക്രമങ്ങള്‍ പൂര്ത്തീകരിക്കാന്വേണ്ടിയാണു പതിവിലും അല്പം സമയം കൂടുതലെടുത്തതെന്നും സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി എല്‍ഡിഎഫിലില്ലെന്നും ജയരാജൻ പറഞ്ഞു. ഹൃദയാരോഗ്യരംഗത്തെ പ്രമുഖനായ ഡോ. ജോ ജോസഫ് പ്രളയകാലത്തെ പ്രവർത്തനങ്ങൾകൊണ്ടു ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണ്. ഇങ്ങനെയൊരു സ്ഥാനാര്‍ഥി തൃക്കാക്കരയിലെ ജനങ്ങള്‍ക്കു മഹാഭാഗ്യമാണ്. ഇടതുസ്ഥാനാര്‍ഥി തൃക്കാക്കരയില്‍ വിജയിക്കും. എല്‍ഡിഎഫ് അജയ്യശക്തിയാണെന്നു തെളിയിക്കുന്നതാകും ഉപതെരഞ്ഞെടുപ്പ് - ജയരാജൻ വ്യക്തമാക്കി.
ഒറ്റപ്പേരു മാത്രമേ സ്ഥാനാര്‍ഥിത്വത്തിനായി പരിഗണിച്ചുള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ ഭാവനയില്നിന്നാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്നലെ മാത്രമാണു സ്ഥാനാര്‍ഥിയുടെ പേര് ചര്‍ച്ചയ്ക്കു വന്നത്. അതുവരെ ആരെയും പരിഗണിച്ചിരുന്നില്ല. ചാനലുകള്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു തെറ്റിദ്ധാരണ പരത്തിയെന്നും രാജീവ് പറഞ്ഞു.