തിരുവനന്തപുരം: ശന്പളം വൈകുന്നതിൽ പ്രതിഷേധിച്ചു കെഎസ്ആർടിസിയിൽ പ്രതിപക്ഷ യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ മന്ത്രി ആന്റണി രാജുവുമായി യൂണിയനുകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഭരണകക്ഷി സംഘടനയായ എഐടിയുസി, കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവരാണു പണിമുടക്കിൽ പങ്കെടുക്കുന്നത്. 24 മണിക്കൂർ സൂചനാ പണിമുടക്കിനാണു സംഘടനകളുടെ ആഹ്വാനം. സമരത്തിൽ സിഐടിയു പങ്കെടുക്കുന്നില്ല.
അഞ്ചാം തീയതിക്കകം ശന്പളം നൽകണമെന്നും പത്താം തീയതി ശന്പളം നൽകാമെന്ന സർക്കാർ നിലപാടിനോടു യോജിക്കാനാകില്ലെന്നും യൂണിയനുകൾ ചർച്ചയിൽ വ്യക്തമാക്കി.
അടുത്ത മാസം അഞ്ചാം തീയതി മുതൽ ശന്പളം നൽകാമെന്നു സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പണിമുടക്കിൽനിന്നും പിന്മാറുകയാണെന്നു സിഐടിയു നേതാക്കൾ പറഞ്ഞു.
ഇന്നു ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരേ ഡയസ്നോണ്‍ പ്രഖ്യാപിച്ചു കെഎസ്സ്ആർടിസി മാനേജ്മെന്റ്. ഇന്ന് ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഡയസ്നോണ്‍ ആയി പരിഗണിച്ച് മേയ് മാസത്തെ ശന്പളത്തിൽ നിന്ന് ഒരു ദിവസത്തെ ശന്പളം പിടിക്കുമെന്നും സർക്കുലറിൽ പറയുന്നു.
അഞ്ചാം തീയതിക്കകം ശന്പളം നൽകണമെന്നും പത്താം തീയതി ശന്പളം നൽകാമെന്ന സർക്കാർ നിലപാടിനോടു യോജിക്കാനാകില്ലെന്നും യൂണിയനുകൾ ചർച്ചയിൽ വ്യക്തമാക്കി.
അടുത്ത മാസം അഞ്ചാം തീയതി മുതൽ ശന്പളം നൽകാമെന്നു സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പണിമുടക്കിൽനിന്നും പിന്മാറുകയാണെന്നു സിഐടിയു നേതാക്കൾ പറഞ്ഞു.
ഇന്നു ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരേ ഡയസ്നോണ്‍ പ്രഖ്യാപിച്ചു കെഎസ്സ്ആർടിസി മാനേജ്മെന്റ്. ഇന്ന് ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഡയസ്നോണ്‍ ആയി പരിഗണിച്ച് മേയ് മാസത്തെ ശന്പളത്തിൽ നിന്ന് ഒരു ദിവസത്തെ ശന്പളം പിടിക്കുമെന്നും സർക്കുലറിൽ പറയുന്നു.