പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കടയുടമ പട്ടാമ്പി സ്വദേശി സാജിത്ത് ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ എസ്ഡിപിഐ പ്രവർത്തകനായ പട്ടാമ്പി സ്വദേശിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. മറ്റുള്ളവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.
മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ നാലുപേർ മാത്രമാണ് അറസ്റ്റിലായത്. കൃത്യത്തിനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ള രണ്ടുപേർ ജില്ലയിൽതന്നെയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ എസ്ഡിപിഐ പ്രവർത്തകനായ പട്ടാമ്പി സ്വദേശിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. മറ്റുള്ളവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.
മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ നാലുപേർ മാത്രമാണ് അറസ്റ്റിലായത്. കൃത്യത്തിനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ള രണ്ടുപേർ ജില്ലയിൽതന്നെയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.