ചങ്ങനാശേരി: പള്ളിക്കുള്ളിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ പോലീസ് സ്വമേധയാ കേസെടുത്ത സംഭവത്തിൽ ഫാ. ആന്റണി തറേക്കടവിലിന് എല്ലാവിധ പിൻതുണയും ഐക്യദാർഢ്യവും ചങ്ങനാശേരി അതിരൂപത പിആർ -ജാഗ്രതാ സമിതി അറിയിച്ചു.
ക്രിസ്തീയ വിശ്വാസിസമൂഹവും കേരളത്തിലെ പൊതുസമൂഹവും നേരിടുന്ന ഗുരുതരഭീഷണികൾക്കെതിരേ മുന്നറിയിപ്പുനൽകുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാ നുള്ള ഒരുശ്രമവും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ സർക്കാർ വിവേചനപരവും നീതിരഹിതവുമായ നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും സമിതി അഭിപ്രായപ്പെട്ടു.
ഫാ. തറേക്കടവിൽ യാതൊരുവിധ കലാപത്തിനും ആഹ്വാനം ചെയ്തിട്ടില്ലെന്നുള്ളതും ക്രൈസ്തവരുടെ വിശ്വാസപരമായ സംശയങ്ങൾക്കു മറുപടി പറയുകയും ജാഗ്രത പുലർത്തേണ്ട മേഖലകളെ ഓർമിപ്പിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നു പ്രസംഗം ശ്രവിക്കുന്ന ഏവർക്കും സുവ്യക്തമാണ്.
അതിനാൽ അദ്ദേഹത്തിനെതിരേയുള്ള കേസ് പിൻവലിക്കണമെന്നും ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളെടുക്കണമെന്നും അതിരൂപത പബ്ലിക് റിലേഷൻസ്-ജാഗ്രതാ സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്രിസ്തീയ വിശ്വാസിസമൂഹവും കേരളത്തിലെ പൊതുസമൂഹവും നേരിടുന്ന ഗുരുതരഭീഷണികൾക്കെതിരേ മുന്നറിയിപ്പുനൽകുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാ നുള്ള ഒരുശ്രമവും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ സർക്കാർ വിവേചനപരവും നീതിരഹിതവുമായ നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും സമിതി അഭിപ്രായപ്പെട്ടു.
ഫാ. തറേക്കടവിൽ യാതൊരുവിധ കലാപത്തിനും ആഹ്വാനം ചെയ്തിട്ടില്ലെന്നുള്ളതും ക്രൈസ്തവരുടെ വിശ്വാസപരമായ സംശയങ്ങൾക്കു മറുപടി പറയുകയും ജാഗ്രത പുലർത്തേണ്ട മേഖലകളെ ഓർമിപ്പിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നു പ്രസംഗം ശ്രവിക്കുന്ന ഏവർക്കും സുവ്യക്തമാണ്.
അതിനാൽ അദ്ദേഹത്തിനെതിരേയുള്ള കേസ് പിൻവലിക്കണമെന്നും ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളെടുക്കണമെന്നും അതിരൂപത പബ്ലിക് റിലേഷൻസ്-ജാഗ്രതാ സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.