കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ നടന് ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
എറണാകുളം സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സുനി സ്ഥിരീകരിച്ചതായാണ് വിവരം.
നടന് ദിലീപിനെ കാണാനെത്തിയപ്പോള്‍, സുനില്‍ കുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരന് സുനില്‍ കുമാറിന് പണം നല്‍കിയത് കണ്ടിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പള്‍സര്‍ സുനി സമ്മതിച്ചതായി വിവരമുണ്ട്. അതേസമയം ഇക്കാര്യങ്ങളില്‍ അന്വേഷണസംഘം ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ക്കു തയാറായിട്ടില്ല.
നേരത്തെ രണ്ടുതവണ പള്‍സര്‍ സുനിയെ ജയിലിലെത്തി കണ്ടശേഷം മാതാവ് ശോഭന സംവിധായകന് ബാലചന്ദ്രകുമാര്‍ പറയുന്നത് ശരിയാണെന്നും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നു സുനി പറഞ്ഞതായും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടൊപ്പം ചില കാര്യങ്ങള്‍ സുനിക്ക് പറയാനുണ്ടെന്നും സുനിതന്നെ എല്ലാം തുറന്നുപറയുമെന്നും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിലും സംഘം വ്യക്തത തേടി.
അതിനിടെ സംവിധായകരായ ബാലചന്ദ്രകുമാര്‍, ബൈജു കൊട്ടാരക്കര എന്നിവരില്‍നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നേരത്തേ കൈമാറിയ ശബ്ദസാമ്പിളുകളുമായി ബന്ധപ്പെട്ടുളള സ്ഥിരീകരണമാണ് ബാലചന്ദ്രകുമാറില്‍നിന്ന് തേടിയത്.
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഉന്നതന്റെ മകന് ഒരു സംവിധായകനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബൈജു കൊട്ടാരക്കയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.
എറണാകുളം സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സുനി സ്ഥിരീകരിച്ചതായാണ് വിവരം.
നടന് ദിലീപിനെ കാണാനെത്തിയപ്പോള്‍, സുനില്‍ കുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരന് സുനില്‍ കുമാറിന് പണം നല്‍കിയത് കണ്ടിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പള്‍സര്‍ സുനി സമ്മതിച്ചതായി വിവരമുണ്ട്. അതേസമയം ഇക്കാര്യങ്ങളില്‍ അന്വേഷണസംഘം ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ക്കു തയാറായിട്ടില്ല.
നേരത്തെ രണ്ടുതവണ പള്‍സര്‍ സുനിയെ ജയിലിലെത്തി കണ്ടശേഷം മാതാവ് ശോഭന സംവിധായകന് ബാലചന്ദ്രകുമാര്‍ പറയുന്നത് ശരിയാണെന്നും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നു സുനി പറഞ്ഞതായും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടൊപ്പം ചില കാര്യങ്ങള്‍ സുനിക്ക് പറയാനുണ്ടെന്നും സുനിതന്നെ എല്ലാം തുറന്നുപറയുമെന്നും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിലും സംഘം വ്യക്തത തേടി.
അതിനിടെ സംവിധായകരായ ബാലചന്ദ്രകുമാര്‍, ബൈജു കൊട്ടാരക്കര എന്നിവരില്‍നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നേരത്തേ കൈമാറിയ ശബ്ദസാമ്പിളുകളുമായി ബന്ധപ്പെട്ടുളള സ്ഥിരീകരണമാണ് ബാലചന്ദ്രകുമാറില്‍നിന്ന് തേടിയത്.
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഉന്നതന്റെ മകന് ഒരു സംവിധായകനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബൈജു കൊട്ടാരക്കയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.