തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിൽ 94 ശതമാനവും ഒമിക്രോണെന്നു മന്ത്രി വീണാ ജോർജ്. ആറു ശതമാനം ഡെൽറ്റ വകഭേദമാണെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഐസിയു ഉപയോഗത്തിൽ രണ്ട് ശതമാനം കുറവുണ്ടായി. വെന്റിലേറ്ററിലും കുറവുണ്ടായിട്ടുണ്ട്.
പ്രത്യേക സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെൽ രൂപീകരിക്കും. 24 മണിക്കൂറും ജില്ലകളിൽ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. ഒമിക്രോണിന്റെ തീവ്രത ഡെൽറ്റയേക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവതരമാണ്. ഡോക്ടറെ സമീപിക്കണം. കോവിഡ് രോഗികളിൽ 96.4 ശതമാനം വീട്ടിൽത്തന്നെയാണു കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേതുപോലെതന്നെ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
നാലു ജില്ലകൾകൂടി സി വിഭാഗത്തിൽ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെക്കൂടി കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ല നേരത്തേതന്നെ സി വിഭാഗത്തിലായിരുന്നു.
കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ജില്ലകളെ വിവിധ വിഭാഗത്തിൽ പെടുത്തുന്നത്. അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളിൽ 25 ശതമാനത്തിൽകൂടുതൽ കോവിഡ് രോഗികളാണെങ്കിൽ സി കാറ്റഗറിയിലേക്കു മാറും.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ ബി വിഭാഗത്തിലും മലപ്പുറം, കോഴിക്കോട് ജില്ലകൾ എ വിഭാഗത്തിലുമാണ്. ഇന്നുമുതൽ ഈ ജില്ലകളിൽ നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല.സെക്രട്ടേറിയറ്റിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റർ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർധിക്കുമെന്നതിനാൽ മുൻകരുതൽ എടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കോവിഡ് ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തണം.
ആശുപത്രികളിൽ ചികിത്സയ്ക്കു മുന്പ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധ സമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.
പ്രത്യേക സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെൽ രൂപീകരിക്കും. 24 മണിക്കൂറും ജില്ലകളിൽ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. ഒമിക്രോണിന്റെ തീവ്രത ഡെൽറ്റയേക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവതരമാണ്. ഡോക്ടറെ സമീപിക്കണം. കോവിഡ് രോഗികളിൽ 96.4 ശതമാനം വീട്ടിൽത്തന്നെയാണു കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേതുപോലെതന്നെ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
നാലു ജില്ലകൾകൂടി സി വിഭാഗത്തിൽ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെക്കൂടി കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ല നേരത്തേതന്നെ സി വിഭാഗത്തിലായിരുന്നു.
കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ജില്ലകളെ വിവിധ വിഭാഗത്തിൽ പെടുത്തുന്നത്. അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളിൽ 25 ശതമാനത്തിൽകൂടുതൽ കോവിഡ് രോഗികളാണെങ്കിൽ സി കാറ്റഗറിയിലേക്കു മാറും.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ ബി വിഭാഗത്തിലും മലപ്പുറം, കോഴിക്കോട് ജില്ലകൾ എ വിഭാഗത്തിലുമാണ്. ഇന്നുമുതൽ ഈ ജില്ലകളിൽ നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല.സെക്രട്ടേറിയറ്റിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റർ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർധിക്കുമെന്നതിനാൽ മുൻകരുതൽ എടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കോവിഡ് ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തണം.
ആശുപത്രികളിൽ ചികിത്സയ്ക്കു മുന്പ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധ സമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.