കൊച്ചി: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ ഒന്നാം പ്രതി കണ്ണൂര്‍ തയ്യില്‍ സ്വദേശി തടിയന്റവിട നസീര്‍, നാലാം പ്രതി കണ്ണൂര്‍ വളപ്പ് സ്വദേശി തയ്യില്‍ ഷഫാസ് എന്നിവരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി വെറുതേ വിട്ടു. വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചതിനെതിരേ ഇവര്‍ നല്കിയ അപ്പീലില്‍ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
മൂന്നാം പ്രതി കണ്ണൂര്‍ താണ സ്വദേശി അബ്ദുള്‍ ഹാലിം, ഒമ്പതാം പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി യൂസഫ് ചെട്ടിപ്പടിയെന്ന അബൂബക്കര്‍ യൂസഫ് എന്നിവരെ വിചാരണക്കോടതി വെറുതേ വിട്ട നടപടി ഡിവിഷന് ബെഞ്ച് ശരിവച്ചു. ഇവരെ വെറുതേ വിട്ടതിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) നല്കിയ അപ്പീല്‍ കോടതി തള്ളി.പ്രതികള്‍ നല്കിയ കുറ്റസമ്മത മൊഴികളല്ലാതെ കേസ് തെളിയിക്കാന്‍ മതിയായ വസ്തുതകളോ തെളിവുകളോ കണ്ടെത്തുന്നതില്‍ അന്വേഷണസംഘം പരാജയപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാപ്പുസാക്ഷിയുടെ മൊഴി കേസ് തെളിയിക്കുന്നതിനു പര്യാപ്തമായില്ല. കുറ്റസമ്മത മൊഴികളില്‍ കേസ് അവസാനിപ്പിക്കാന്‍ അന്വേഷണസംഘം അനാവശ്യ തിടുക്കം കാട്ടിയെന്നും കോടതി വിലയിരുത്തി.
തടിയന്റവിട നസീറിനും ഷഫാസിനും യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമുള്ള രണ്ടു വകുപ്പുകളിലായി ഇരട്ട ജീവപര്യന്തം തടവും പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. ഇതിനു പുറമേ നസീറിന് സ്ഫോടകവസ്തു നിയമപ്രകാരം ഒരു ജീവപര്യന്തം തടവുശിക്ഷകൂടി വിധിച്ചിരുന്നു. എന്നാല്‍ സ്ഫോടക വസ്തു നിയമപ്രകാരം വിചാരണ നടത്താന്‍ ജില്ലാ മജിസ്ട്രേട്ടിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ അന്വേഷണസംഘം പാലിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏഴാം പ്രതി മലപ്പുറം സ്വദേശി ഷമ്മി ഫിറോസ് മാപ്പുസാക്ഷിയായി മാറിയിരുന്നു. മറ്റൊരു സ്ഫോടനക്കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ഹാലിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരട്ടസ്ഫോടനക്കേസില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തടിയന്റവിട നസീര്‍ നിലവിൽ ബംഗളൂരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ്.
മൂന്നാം പ്രതി കണ്ണൂര്‍ താണ സ്വദേശി അബ്ദുള്‍ ഹാലിം, ഒമ്പതാം പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി യൂസഫ് ചെട്ടിപ്പടിയെന്ന അബൂബക്കര്‍ യൂസഫ് എന്നിവരെ വിചാരണക്കോടതി വെറുതേ വിട്ട നടപടി ഡിവിഷന് ബെഞ്ച് ശരിവച്ചു. ഇവരെ വെറുതേ വിട്ടതിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) നല്കിയ അപ്പീല്‍ കോടതി തള്ളി.പ്രതികള്‍ നല്കിയ കുറ്റസമ്മത മൊഴികളല്ലാതെ കേസ് തെളിയിക്കാന്‍ മതിയായ വസ്തുതകളോ തെളിവുകളോ കണ്ടെത്തുന്നതില്‍ അന്വേഷണസംഘം പരാജയപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാപ്പുസാക്ഷിയുടെ മൊഴി കേസ് തെളിയിക്കുന്നതിനു പര്യാപ്തമായില്ല. കുറ്റസമ്മത മൊഴികളില്‍ കേസ് അവസാനിപ്പിക്കാന്‍ അന്വേഷണസംഘം അനാവശ്യ തിടുക്കം കാട്ടിയെന്നും കോടതി വിലയിരുത്തി.
തടിയന്റവിട നസീറിനും ഷഫാസിനും യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമുള്ള രണ്ടു വകുപ്പുകളിലായി ഇരട്ട ജീവപര്യന്തം തടവും പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. ഇതിനു പുറമേ നസീറിന് സ്ഫോടകവസ്തു നിയമപ്രകാരം ഒരു ജീവപര്യന്തം തടവുശിക്ഷകൂടി വിധിച്ചിരുന്നു. എന്നാല്‍ സ്ഫോടക വസ്തു നിയമപ്രകാരം വിചാരണ നടത്താന്‍ ജില്ലാ മജിസ്ട്രേട്ടിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ അന്വേഷണസംഘം പാലിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏഴാം പ്രതി മലപ്പുറം സ്വദേശി ഷമ്മി ഫിറോസ് മാപ്പുസാക്ഷിയായി മാറിയിരുന്നു. മറ്റൊരു സ്ഫോടനക്കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ഹാലിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരട്ടസ്ഫോടനക്കേസില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തടിയന്റവിട നസീര്‍ നിലവിൽ ബംഗളൂരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ്.