തിരുവനന്തപുരം: കേരള നിയമസഭ 23 വർഷം മുന്പ് വിശദമായി ചർച്ച ചെയ്തു തള്ളിയ ലോകായുക്ത നിയമത്തിലെ വ്യവസ്ഥയാണ്, ഇപ്പോൾ ഭേദഗതി ഓർഡിനൻസ് വഴി സർക്കാർ അതേ നിയമത്തിൽ തിരുകിക്കയറ്റുന്നതെന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. 1999 ഫെബ്രുവരി ഒന്നിന് നിയമസഭയിൽ ലോകായുക്ത ബിൽ അവതരിപ്പിച്ചു പാസാക്കിയത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരെങ്കിൽ ഇപ്പോൾ അന്നൊഴിവാക്കിയ വ്യവസ്ഥ ഉൾപ്പെടുത്തുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരും.
കർണാടക മാതൃകയിൽ തയാറാക്കിയ മൂലനിയമത്തിൽ പതിമൂന്നാം വകുപ്പിൽ അന്നുണ്ടായ വ്യവസ്ഥ ലോകായുക്തയുടെ ഉത്തരവ് കോംപിറ്റന്റ് അഥോറിറ്റിക്ക് (ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ) അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം എന്നതായിരുന്നു. നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരാണ് അന്ന് നിയമസഭയിൽ ബിൽ പൈലറ്റ് ചെയ്തത്. ബില്ലിൽ നടന്ന ചർച്ചയിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങൾ ഈ വ്യവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ടു. സബ്ജക്ട് കമ്മിറ്റിയിലും വിശദ ചർച്ച നടന്നു. ഇതിനൊടുവിലാണ് അന്തിമപരിഗണനയിൽ സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവന്നത്.
അന്നു ചർച്ച ചെയ്തു തള്ളിയ 13-ാം വകുപ്പാണ് ഇപ്പോൾ നിയമത്തിലെ 14-ാം വകുപ്പു ഭേദഗതിയായി സർക്കാർ കൊണ്ടുവരുന്നത്. ഇത് ലോകായുക്തയ്ക്കു മുന്നിലുള്ള ആരോപണങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള സർക്കാർ തന്ത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം. 1999ലെ ബിൽ ചർച്ചയിൽ ഭരണപക്ഷത്തുനിന്നു ശക്തിയായി വാദിച്ചത് ആനത്തലവട്ടം ആനന്ദൻ, ജി. സുധാകരൻ, പി. രാഘവൻ എന്നിവരാണ്. പ്രതിപക്ഷത്തുനിന്ന് ജി. കാർത്തികേയൻ, ടി.എം. ജേക്കബ് എന്നിവരും സമാനവാദമുഖങ്ങളുയർത്തി. ആനത്തലവട്ടം, ജി. സുധാകരൻ, പി. രാഘവൻ, കെ.എം. മാണി, കെ.സി. ജോസഫ്, ഇ.എം. ആഗസ്തി എന്നിങ്ങനെ ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള അംഗങ്ങൾ ലോകായുക്ത നിർദേശം കോംപിറ്റന്റ് അഥോറിറ്റിക്ക് തള്ളാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് നിർദേശിച്ചുള്ള ഭേദഗതികൊണ്ടുവന്നു.
വകുപ്പു തിരിച്ചുള്ള പരിഗണനകൾക്കിടെ ഈ ഭേദഗതിയുടെ കാര്യത്തിൽ കൂടുതൽ സമയം മന്ത്രി ചന്ദ്രശേഖരൻ നായർ തേടി. മുഖ്യമന്ത്രി നായനാരുമായി കൂടിയാലോചിച്ചാണ് അതുൾക്കൊള്ളിക്കാനുള്ള തീരുമാനമെടുത്തത്. ചർച്ചയുടെ അവസാനം അത് പരിഗണിക്കുകയും അംഗങ്ങളുടെ ഭേദഗതികൾക്കു പകരം സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി തന്നെ മന്ത്രി അതു കൊണ്ടുവരികയുമായിരുന്നു.
അഴിമതിയാരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തകൻ തത്സ്ഥാനം ഒഴിയണമെന്ന് ലോകായുക്ത നിർദേശിച്ചാൽ അതു നിരാകരിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് ഇവിടെ നടത്തിയ ചർച്ചയുടെ ഗൗരവസ്വഭാവത്തെയെല്ലാം ഇല്ലായ്മ ചെയ്യലാകുമെന്നായിരുന്നു അന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞത്.
എല്ലാത്തരത്തിലുള്ള നടപടിക്രമങ്ങളും പാലിച്ചശേഷം ഒരു പൊതുപ്രവർത്തകൻ കുറ്റം ചെയ്തിരിക്കുന്നുവെന്ന് ലോകായുക്ത തീരുമാനിച്ചുകഴിഞ്ഞാൽ ആ കുറ്റം ചെയ്തയാൾ തെരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുകയാണെങ്കിൽ അത് തീർച്ചയായും അപമാനകരമാണെന്നായിരുന്നു ജി. സുധാകരന്റെ അഭിപ്രായം. കോടതിവിധി വന്ന ശേഷവും അധികാരത്തിൽ തുടർന്ന പാരന്പര്യം പ്രതിപക്ഷത്തുണ്ടല്ലോ. ആ പാരന്പര്യം തുടരരുതെന്നു പറയുന്ന മാറ്റം പ്രതിപക്ഷ അംഗങ്ങളിലുമുണ്ടായിയെന്നത് സ്വാഗതാർഹമാണെന്നും സുധാകരൻ പറഞ്ഞു.
കർണാടക മാതൃകയിൽ തയാറാക്കിയ മൂലനിയമത്തിൽ പതിമൂന്നാം വകുപ്പിൽ അന്നുണ്ടായ വ്യവസ്ഥ ലോകായുക്തയുടെ ഉത്തരവ് കോംപിറ്റന്റ് അഥോറിറ്റിക്ക് (ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ) അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം എന്നതായിരുന്നു. നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരാണ് അന്ന് നിയമസഭയിൽ ബിൽ പൈലറ്റ് ചെയ്തത്. ബില്ലിൽ നടന്ന ചർച്ചയിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങൾ ഈ വ്യവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ടു. സബ്ജക്ട് കമ്മിറ്റിയിലും വിശദ ചർച്ച നടന്നു. ഇതിനൊടുവിലാണ് അന്തിമപരിഗണനയിൽ സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവന്നത്.
അന്നു ചർച്ച ചെയ്തു തള്ളിയ 13-ാം വകുപ്പാണ് ഇപ്പോൾ നിയമത്തിലെ 14-ാം വകുപ്പു ഭേദഗതിയായി സർക്കാർ കൊണ്ടുവരുന്നത്. ഇത് ലോകായുക്തയ്ക്കു മുന്നിലുള്ള ആരോപണങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള സർക്കാർ തന്ത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം. 1999ലെ ബിൽ ചർച്ചയിൽ ഭരണപക്ഷത്തുനിന്നു ശക്തിയായി വാദിച്ചത് ആനത്തലവട്ടം ആനന്ദൻ, ജി. സുധാകരൻ, പി. രാഘവൻ എന്നിവരാണ്. പ്രതിപക്ഷത്തുനിന്ന് ജി. കാർത്തികേയൻ, ടി.എം. ജേക്കബ് എന്നിവരും സമാനവാദമുഖങ്ങളുയർത്തി. ആനത്തലവട്ടം, ജി. സുധാകരൻ, പി. രാഘവൻ, കെ.എം. മാണി, കെ.സി. ജോസഫ്, ഇ.എം. ആഗസ്തി എന്നിങ്ങനെ ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള അംഗങ്ങൾ ലോകായുക്ത നിർദേശം കോംപിറ്റന്റ് അഥോറിറ്റിക്ക് തള്ളാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് നിർദേശിച്ചുള്ള ഭേദഗതികൊണ്ടുവന്നു.
വകുപ്പു തിരിച്ചുള്ള പരിഗണനകൾക്കിടെ ഈ ഭേദഗതിയുടെ കാര്യത്തിൽ കൂടുതൽ സമയം മന്ത്രി ചന്ദ്രശേഖരൻ നായർ തേടി. മുഖ്യമന്ത്രി നായനാരുമായി കൂടിയാലോചിച്ചാണ് അതുൾക്കൊള്ളിക്കാനുള്ള തീരുമാനമെടുത്തത്. ചർച്ചയുടെ അവസാനം അത് പരിഗണിക്കുകയും അംഗങ്ങളുടെ ഭേദഗതികൾക്കു പകരം സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി തന്നെ മന്ത്രി അതു കൊണ്ടുവരികയുമായിരുന്നു.
അഴിമതിയാരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തകൻ തത്സ്ഥാനം ഒഴിയണമെന്ന് ലോകായുക്ത നിർദേശിച്ചാൽ അതു നിരാകരിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് ഇവിടെ നടത്തിയ ചർച്ചയുടെ ഗൗരവസ്വഭാവത്തെയെല്ലാം ഇല്ലായ്മ ചെയ്യലാകുമെന്നായിരുന്നു അന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞത്.
എല്ലാത്തരത്തിലുള്ള നടപടിക്രമങ്ങളും പാലിച്ചശേഷം ഒരു പൊതുപ്രവർത്തകൻ കുറ്റം ചെയ്തിരിക്കുന്നുവെന്ന് ലോകായുക്ത തീരുമാനിച്ചുകഴിഞ്ഞാൽ ആ കുറ്റം ചെയ്തയാൾ തെരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുകയാണെങ്കിൽ അത് തീർച്ചയായും അപമാനകരമാണെന്നായിരുന്നു ജി. സുധാകരന്റെ അഭിപ്രായം. കോടതിവിധി വന്ന ശേഷവും അധികാരത്തിൽ തുടർന്ന പാരന്പര്യം പ്രതിപക്ഷത്തുണ്ടല്ലോ. ആ പാരന്പര്യം തുടരരുതെന്നു പറയുന്ന മാറ്റം പ്രതിപക്ഷ അംഗങ്ങളിലുമുണ്ടായിയെന്നത് സ്വാഗതാർഹമാണെന്നും സുധാകരൻ പറഞ്ഞു.