തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതിനെതിരേ രൂക്ഷമായ വിമർശനം പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിക്കുന്നതിനിടെ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ പാടെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം.
ലോകായുക്ത ദേദഗതി ഓർഡിനൻസ് പാർട്ടിയുടെകൂടി അനുമതിയോടെയാണെന്ന കാനം രാജേന്ദ്രന്റെ ആദ്യത്തെ പരാമർശം സിപിഐയുടെ ഏതു ഘടകത്തിൽ ചർച്ച ചെയ്താണു തീരുമാനമെടുത്തതെന്നു ചോദി ച്ചാണ് അദ്ദേഹത്തെ എതിർക്കുന്നവർ രംഗത്തെിയിരിക്കുന്നത്. ഇടതുമുന്നണി നയപരമായ തീരുമാനം കൈക്കൊള്ളേണ്ട വിഷയത്തിൽ പാർട്ടി സെക്രട്ടറി നേതൃത്വവുമായി ആലോചിക്കാതെ അഭിപ്രായം പറഞ്ഞതിനെതിരേ സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയ്ക്കു കാനം അനുകൂലികളടക്കം പരാതി നൽകിയിരിക്കുയാണ്.
ലോകായുക്ത നിയമ ഭേദഗതി ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ ഗവർണറുടെ തീരുമാനത്തിനയച്ചതു മുന്നണി മര്യാദയല്ലെന്ന അഭിപ്രായത്തിലാണു കാനം രാജേന്ദ്രൻ ഒഴികെയുള്ള സിപിഐ നേതാക്കൾ. ഇപ്പോൾ പാർട്ടിയുമായി പോലും ആലോചിക്കാതെ തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവരേണ്ട ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നു വ്യക്തമാക്കുന്ന സിപിഐ നേതാക്കൾ പാർട്ടി സംസ്ഥാന സെക്രട്ടറി, കാനം രാജേന്ദ്രൻ സിപിഎമ്മിന്റെ രഹസ്യ തടവറയിലാണെന്ന ശക്തമായ ആരോപണവും ഉന്നയിക്കുകയാണ്. കാനം സിപിഎമ്മിന്റെയും പിണറായിയുടെയും തടവറയിലാണെ ന്ന തലക്കെട്ടോടെയുള്ള പരാതികളാണു സിപിഐ ദേശീയ നേതൃത്വത്തിനു ലഭിച്ചിരിക്കുന്നത്.
കാനത്തിന്റെ നിലപാടിനെതിരേ സിപിഐ വനിതാ ദേശീയ നേതാവും രംഗത്തുണ്ട്. കേരളത്തിലെ സംഘടനാ വിഷയങ്ങൾ ഗൗരവമുള്ളതായതിനാൽ ദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്തുകൊണ്ടു പാർട്ടി സംസ്ഥാന നേതൃയോഗം വിളിക്കണമെന്നു കേരളത്തിലെ നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതറിഞ്ഞതിനു ശേഷമാണു നിയമ ഭേദഗതി ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന പുതിയ നിലപാടുമായി കാനം മറുകണ്ടം ചാടിയത്. അദ്ദേഹത്തോടൊപ്പം ഏതു സാഹചര്യത്തിലും ശക്തമായി നിൽക്കുന്ന പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും, ലോകായുക്ത വിഷയത്തിൽ പാർട്ടി സെക്രട്ടറിയെ കൈവിട്ടിരിക്കുകയാണ്.
ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതു സർക്കാരുമായി ബന്ധപ്പെട്ടുള്ള നയപരമായ കാര്യമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇക്കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യണമെന്നതു നിർബന്ധമാണ്. എന്നാൽ ഇവിടെ അതുണ്ടായില്ലെന്നു മാത്രമല്ല മുന്നണി യോഗം വിളിച്ചു ചേർത്ത് ഇക്കാര്യം ചർച്ച ചെയ്യാൻ സർക്കാരിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയോ സിപിഎമ്മോ അതിനു തയാറയതുമില്ല. ഇതാണു സിപിഐ അടക്കമുള്ള മുന്നണിയിലെ മറ്റു പാർട്ടികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിലെ അമർശം പരസ്യമായി പ്രകടിപ്പിക്കാൻ ഇടതുമുന്നണിയിലെ ഒരു പാർട്ടിയും തയാറാകുന്നുമില്ല.
സിപിഎമ്മിൽ പിണറായി വിജയൻ എന്നതുപോലെയാണു സിപിഐയിൽ കാനം രാജ്രേൻ. ഈ സാഹചര്യത്തിലാണ് ഒളിച്ചും പതുങ്ങിയും പിണറായിയോടുള്ള കാനത്തിന്റെ അമിത സ്നേഹം സിപിഐ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി കാനത്തിനെതിരേ വാളോങ്ങാൻ കാനം വിരുദ്ധരടക്കമുള്ളവർ തയാറെടുക്കുന്നത്. കാനത്തിന്റെ സിപിഎം പ്രീണനത്തിനെതിരേ എഐവൈഎഫും രംഗത്തെത്തിയിട്ടുണ്ട്.
എം. പ്രേംകുമാർ
ലോകായുക്ത ദേദഗതി ഓർഡിനൻസ് പാർട്ടിയുടെകൂടി അനുമതിയോടെയാണെന്ന കാനം രാജേന്ദ്രന്റെ ആദ്യത്തെ പരാമർശം സിപിഐയുടെ ഏതു ഘടകത്തിൽ ചർച്ച ചെയ്താണു തീരുമാനമെടുത്തതെന്നു ചോദി ച്ചാണ് അദ്ദേഹത്തെ എതിർക്കുന്നവർ രംഗത്തെിയിരിക്കുന്നത്. ഇടതുമുന്നണി നയപരമായ തീരുമാനം കൈക്കൊള്ളേണ്ട വിഷയത്തിൽ പാർട്ടി സെക്രട്ടറി നേതൃത്വവുമായി ആലോചിക്കാതെ അഭിപ്രായം പറഞ്ഞതിനെതിരേ സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയ്ക്കു കാനം അനുകൂലികളടക്കം പരാതി നൽകിയിരിക്കുയാണ്.
ലോകായുക്ത നിയമ ഭേദഗതി ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ ഗവർണറുടെ തീരുമാനത്തിനയച്ചതു മുന്നണി മര്യാദയല്ലെന്ന അഭിപ്രായത്തിലാണു കാനം രാജേന്ദ്രൻ ഒഴികെയുള്ള സിപിഐ നേതാക്കൾ. ഇപ്പോൾ പാർട്ടിയുമായി പോലും ആലോചിക്കാതെ തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവരേണ്ട ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നു വ്യക്തമാക്കുന്ന സിപിഐ നേതാക്കൾ പാർട്ടി സംസ്ഥാന സെക്രട്ടറി, കാനം രാജേന്ദ്രൻ സിപിഎമ്മിന്റെ രഹസ്യ തടവറയിലാണെന്ന ശക്തമായ ആരോപണവും ഉന്നയിക്കുകയാണ്. കാനം സിപിഎമ്മിന്റെയും പിണറായിയുടെയും തടവറയിലാണെ ന്ന തലക്കെട്ടോടെയുള്ള പരാതികളാണു സിപിഐ ദേശീയ നേതൃത്വത്തിനു ലഭിച്ചിരിക്കുന്നത്.
കാനത്തിന്റെ നിലപാടിനെതിരേ സിപിഐ വനിതാ ദേശീയ നേതാവും രംഗത്തുണ്ട്. കേരളത്തിലെ സംഘടനാ വിഷയങ്ങൾ ഗൗരവമുള്ളതായതിനാൽ ദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്തുകൊണ്ടു പാർട്ടി സംസ്ഥാന നേതൃയോഗം വിളിക്കണമെന്നു കേരളത്തിലെ നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതറിഞ്ഞതിനു ശേഷമാണു നിയമ ഭേദഗതി ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന പുതിയ നിലപാടുമായി കാനം മറുകണ്ടം ചാടിയത്. അദ്ദേഹത്തോടൊപ്പം ഏതു സാഹചര്യത്തിലും ശക്തമായി നിൽക്കുന്ന പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും, ലോകായുക്ത വിഷയത്തിൽ പാർട്ടി സെക്രട്ടറിയെ കൈവിട്ടിരിക്കുകയാണ്.
ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതു സർക്കാരുമായി ബന്ധപ്പെട്ടുള്ള നയപരമായ കാര്യമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇക്കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യണമെന്നതു നിർബന്ധമാണ്. എന്നാൽ ഇവിടെ അതുണ്ടായില്ലെന്നു മാത്രമല്ല മുന്നണി യോഗം വിളിച്ചു ചേർത്ത് ഇക്കാര്യം ചർച്ച ചെയ്യാൻ സർക്കാരിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയോ സിപിഎമ്മോ അതിനു തയാറയതുമില്ല. ഇതാണു സിപിഐ അടക്കമുള്ള മുന്നണിയിലെ മറ്റു പാർട്ടികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിലെ അമർശം പരസ്യമായി പ്രകടിപ്പിക്കാൻ ഇടതുമുന്നണിയിലെ ഒരു പാർട്ടിയും തയാറാകുന്നുമില്ല.
സിപിഎമ്മിൽ പിണറായി വിജയൻ എന്നതുപോലെയാണു സിപിഐയിൽ കാനം രാജ്രേൻ. ഈ സാഹചര്യത്തിലാണ് ഒളിച്ചും പതുങ്ങിയും പിണറായിയോടുള്ള കാനത്തിന്റെ അമിത സ്നേഹം സിപിഐ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി കാനത്തിനെതിരേ വാളോങ്ങാൻ കാനം വിരുദ്ധരടക്കമുള്ളവർ തയാറെടുക്കുന്നത്. കാനത്തിന്റെ സിപിഎം പ്രീണനത്തിനെതിരേ എഐവൈഎഫും രംഗത്തെത്തിയിട്ടുണ്ട്.
എം. പ്രേംകുമാർ