കൊച്ചി: കോളജുകളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി ലഭിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നു ഹൈക്കോടതി. കൊടിമരം സ്ഥാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ നയമുണ്ടാക്കുന്നതുവരെ ഒരിടത്തും കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
പന്തളം മന്നം ആയുര്‍വേദ കോ-ഓപറേറ്റീവ് മെഡിക്കല്‍ കോളജിന്റെ പ്രവേശന കവാടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ പോലീസ് സംരക്ഷണം തേടി കോളജ് അധികൃതര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
കോളജ് കവാടത്തിലെ കൊടിമരങ്ങള്‍ ബന്ധപ്പെട്ടവര്‍ നീക്കം ചെയ്തതായി ഹര്‍ജിക്കാരുടെ അഭിഭാഷകന് അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരങ്ങളിലടക്കം വിവിധ യൂണിയനുകള്‍ സ്ഥാപിച്ച കൊടിമരങ്ങളും ബാനറുകളും പൊതുജനങ്ങള്‍ക്കു തടസമുണ്ടാക്കുന്നുണ്ടെന്നും അഭിഭാഷകന് പറഞ്ഞു. തുടര്‍ന്നാണ് കോളജുകളിലും മറ്റും കൊടിമരം സ്ഥാപിക്കാന്‍ എങ്ങനെയാണ് അനുമതി നല്‍കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞത്.
കൊടിമരത്തിന്റെ പേരില്‍ അടുത്തിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ ഒരു സംഭവവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ വിശദീകരണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി. ഇതിനിടെ അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യുന്ന നടപടി തുടരണമെന്നും സിംഗിൾ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
പന്തളം മന്നം ആയുര്‍വേദ കോ-ഓപറേറ്റീവ് മെഡിക്കല്‍ കോളജിന്റെ പ്രവേശന കവാടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ പോലീസ് സംരക്ഷണം തേടി കോളജ് അധികൃതര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
കോളജ് കവാടത്തിലെ കൊടിമരങ്ങള്‍ ബന്ധപ്പെട്ടവര്‍ നീക്കം ചെയ്തതായി ഹര്‍ജിക്കാരുടെ അഭിഭാഷകന് അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരങ്ങളിലടക്കം വിവിധ യൂണിയനുകള്‍ സ്ഥാപിച്ച കൊടിമരങ്ങളും ബാനറുകളും പൊതുജനങ്ങള്‍ക്കു തടസമുണ്ടാക്കുന്നുണ്ടെന്നും അഭിഭാഷകന് പറഞ്ഞു. തുടര്‍ന്നാണ് കോളജുകളിലും മറ്റും കൊടിമരം സ്ഥാപിക്കാന്‍ എങ്ങനെയാണ് അനുമതി നല്‍കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞത്.
കൊടിമരത്തിന്റെ പേരില്‍ അടുത്തിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ ഒരു സംഭവവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ വിശദീകരണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി. ഇതിനിടെ അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യുന്ന നടപടി തുടരണമെന്നും സിംഗിൾ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.