തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ മൂന്നാം പ്രതിയും മുൻ മന്ത്രിയുമായ ഇ.പി. ജയരാജന് പാസ്പോർട്ടിന് അപേക്ഷിക്കാൻ കോടതിയുടെ അനുമതി.
കൈയാങ്കളി കേസിലെ പ്രതിയെന്ന കാരണത്താൽ തനിക്കു പാസ്പോർട്ടിന് അപേക്ഷ നിരസിക്കപ്പെടാമെന്ന കാരണത്താലാണ് ജയരാജൻ കോടതിയിൽ അപേക്ഷ നൽകിയത്. പ്രതിയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ കേസിന്റെ ഏതു സാഹചര്യത്തിലും കോടതിയിൽ ഹാജരായിക്കൊള്ളാമെന്ന പ്രതിയുടെ ഉറപ്പു പരിഗണിച്ചാണ് കോടതി ഹർജി അനുവദിച്ചത്.
കേസിലെ പ്രതികൾ കോടതിയിൽ നേരിട്ടു ഹാജരാക്കുവാൻ കോടതി നിർദേശിച്ചിട്ടുണ്ട. കേസ് കോടതി ഈ മാസം 31 ന് പരിഗണിക്കാനിരിക്കവെയാണ് മൂന്നാം പ്രതിയുടെ ആവശ്യം പരിഗണിച്ച് കേസ് ഇന്നലെ കോടതി പരിഗണിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കൈയാങ്കളി കേസിലെ പ്രതിയെന്ന കാരണത്താൽ തനിക്കു പാസ്പോർട്ടിന് അപേക്ഷ നിരസിക്കപ്പെടാമെന്ന കാരണത്താലാണ് ജയരാജൻ കോടതിയിൽ അപേക്ഷ നൽകിയത്. പ്രതിയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ കേസിന്റെ ഏതു സാഹചര്യത്തിലും കോടതിയിൽ ഹാജരായിക്കൊള്ളാമെന്ന പ്രതിയുടെ ഉറപ്പു പരിഗണിച്ചാണ് കോടതി ഹർജി അനുവദിച്ചത്.
കേസിലെ പ്രതികൾ കോടതിയിൽ നേരിട്ടു ഹാജരാക്കുവാൻ കോടതി നിർദേശിച്ചിട്ടുണ്ട. കേസ് കോടതി ഈ മാസം 31 ന് പരിഗണിക്കാനിരിക്കവെയാണ് മൂന്നാം പ്രതിയുടെ ആവശ്യം പരിഗണിച്ച് കേസ് ഇന്നലെ കോടതി പരിഗണിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.