തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിലായതായി ആക്ഷേപം. റേഷൻ കടകൾ ഇന്നലെ മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടത്തും ഇന്നലെ വിതരണം മുടങ്ങിയതായാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.
ഭക്ഷ്യ വകുപ്പ് നൽകുന്ന നെറ്റ്വർക്ക് കണക്ഷനുൾപ്പെടെ പ്രവർത്തിക്കാതായതോടെയാണ് റേഷൻ വിതരണത്തിൽ പ്രതിസന്ധികളുണ്ടായതെന്ന് ചില വ്യാപാരികൾ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ റേഷൻ വിതരണം തകരാറിലായി എന്നത് വ്യാജ പ്രചാരമാണെന്നും വ്യാഴാഴ്ച ഏഴു ലക്ഷത്തിലധികം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജനുവരി 13 മുതൽ നടപ്പിലാക്കിയിരുന്ന സമയക്രമീകരണം പൂർണമായി പിൻവലിച്ച് 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കുന്നു. റേഷൻ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചു വരുന്നതായി നാഷണൽ ഇൻഫർമാറ്റിക്ക് സെന്ററും (എൻ.ഐ.സി) സ്റ്റേറ്റ് ഐടി മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്.
ഭക്ഷ്യ വകുപ്പ് നൽകുന്ന നെറ്റ്വർക്ക് കണക്ഷനുൾപ്പെടെ പ്രവർത്തിക്കാതായതോടെയാണ് റേഷൻ വിതരണത്തിൽ പ്രതിസന്ധികളുണ്ടായതെന്ന് ചില വ്യാപാരികൾ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ റേഷൻ വിതരണം തകരാറിലായി എന്നത് വ്യാജ പ്രചാരമാണെന്നും വ്യാഴാഴ്ച ഏഴു ലക്ഷത്തിലധികം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജനുവരി 13 മുതൽ നടപ്പിലാക്കിയിരുന്ന സമയക്രമീകരണം പൂർണമായി പിൻവലിച്ച് 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കുന്നു. റേഷൻ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചു വരുന്നതായി നാഷണൽ ഇൻഫർമാറ്റിക്ക് സെന്ററും (എൻ.ഐ.സി) സ്റ്റേറ്റ് ഐടി മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്.