കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു മഹീന്ദ്രാ കമ്പനി വഴിപാടായി നല്കിയ ഥാര്‍ എന്ന ഓഫ് റോഡ് വാഹനത്തിന്റെ ലേലം നിയമപരമല്ലെന്നും ലേലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ഹിന്ദു സേവാ കേന്ദ്രം നല്കിയ ഹര്‍ജിയില്‍ വാഹന വില ഉള്‍പ്പെടെയുള്ള വിവരങ്ങളും ലേലം നടപടികളുടെ വിശദാംശങ്ങളും അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ഡിസംബര്‍ എട്ടിനാണ് മഹീന്ദ്ര കമ്പനി ഥാര്‍ വഴിപാടായി സമര്‍പ്പിച്ചത്. ഡിസംബര്‍ 10ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ലേലം നോട്ടീസ് പുറപ്പെടുവിച്ചു. ദേവസ്വം നിശ്ചയിച്ച 15 ലക്ഷത്തിനു പുറത്ത് 15.10 ലക്ഷം രൂപയ്ക്ക് സുഭാഷ് പണിക്കര്‍ എന്നയാൾക്കാണ് ലേലം ഉറപ്പിച്ചത്. ഇതിനിടെ കൊച്ചി സ്വദേശിയായ അമല്‍ മുഹമ്മദ് അലിക്കു വേണ്ടിയാണ് സുഭാഷ് വാഹനം ലേലത്തില്‍ പിടിച്ചതെന്ന വാര്‍ത്ത പുറത്തു വന്നെന്നും 15.90 ലക്ഷം രൂപ വിലയുള്ള വാഹനം മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ന്ന തുകയ്ക്കാണ് ലേലത്തില്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഡിസംബര്‍ എട്ടിനാണ് മഹീന്ദ്ര കമ്പനി ഥാര്‍ വഴിപാടായി സമര്‍പ്പിച്ചത്. ഡിസംബര്‍ 10ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ലേലം നോട്ടീസ് പുറപ്പെടുവിച്ചു. ദേവസ്വം നിശ്ചയിച്ച 15 ലക്ഷത്തിനു പുറത്ത് 15.10 ലക്ഷം രൂപയ്ക്ക് സുഭാഷ് പണിക്കര്‍ എന്നയാൾക്കാണ് ലേലം ഉറപ്പിച്ചത്. ഇതിനിടെ കൊച്ചി സ്വദേശിയായ അമല്‍ മുഹമ്മദ് അലിക്കു വേണ്ടിയാണ് സുഭാഷ് വാഹനം ലേലത്തില്‍ പിടിച്ചതെന്ന വാര്‍ത്ത പുറത്തു വന്നെന്നും 15.90 ലക്ഷം രൂപ വിലയുള്ള വാഹനം മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ന്ന തുകയ്ക്കാണ് ലേലത്തില്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.