കൊച്ചി: നാളുകളായി ഭിന്നത തുടരുന്ന എന്‍സിപിയില്‍ സംസ്ഥാന പ്രസിഡന്റിനെതിരേ പടയൊരുക്കം ശക്തമാക്കി എതിര്‍വിഭാഗം. പി.സി. ചാക്കോ പ്രസിഡന്റായി വന്നശേഷം പഴയ ആളുകളെ തഴയുന്നുവെന്നും തന്നിഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ഇക്കൂട്ടര്‍ ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ കണ്ട് പരാതി അറിയിച്ചു.
ഭിന്നത രൂക്ഷമായതോടെ ഇരു വിഭാഗത്തെയും ശരദ് പവാര്‍ ഫെബ്രുവരി അഞ്ചിന് മുംബൈയ്ക്കു വിളിപ്പിച്ചിരിക്കുകയാണ്. പി.സി. ചാക്കോ, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പീതാംബരന് മാസ്റ്റര്‍, മന്ത്രി എ.കെ. ശശീന്ദ്രന്, തോമസ് കെ. തോമസ് എംഎല്‍എ, അഖിലേന്ത്യാ സെക്രട്ടറി എന്‍.എ. മുഹമ്മദ്കുട്ടി എന്നിവരോടാണ് മുംബൈയിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ മാസം 10 നായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും മന്ത്രി എ.കെ. ശശീന്ദ്രന് അസുഖം ബാധിച്ചതിനാല്‍ ആദ്യം 28 ലേക്കും പിന്നീട് പി.സി. ചാക്കോയ്ക്കും ശരദ് പവാറിനും കോവിഡ് ബാധിച്ചതിനാല്‍ ഫെബ്രുവരി അഞ്ചിലേക്കും ചര്‍ച്ച മാറ്റുകയായിരുന്നു.
പി.സി. ചാക്കോയുടെ ഏകാധിപത്യ പ്രവണതകളില്‍ പീതാംബരന് മാസ്റ്ററും എന്‍.എ. മുഹമ്മദ്കുട്ടിയും ഉള്‍പ്പെടെയുള്ള പല മുതിര്‍ന്ന നേതാക്കളും അതൃപ്തരാണ്.
കോര്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുഹമ്മദ്കുട്ടി സംസ്ഥാന ട്രഷറര്‍ സ്ഥാനം രാജിവച്ചിരുന്നു. ഇലക്ഷന് പ്രഖ്യാപിച്ചശേഷം 10 ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പീതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇത്.
പഴയ ആളുകളെ തഴഞ്ഞ് പുതിയതായി പാര്‍ട്ടിയിലേക്കു കടന്നുവരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കുന്നതില് നേതാക്കള്‍ മാത്രമല്ല, പ്രവര്‍ത്തകരും കടുത്ത അതൃപ്തിയിലാണ്. കോണ്‍ഗ്രസ് വിട്ടുവന്ന ലതികാ സുഭാഷിന് ആദ്യം പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനവും പിന്നീട് വനം വികസന കോര്പറേഷന് സ്ഥാനവും നല്‍കിയതിലെ നീരസവും നേതാക്കള്‍ പങ്കുവയ്ക്കുന്നു. ആകെ കിട്ടിയ രണ്ടു കോര്പറേഷനുകളിലൊന്നാണ് ഇത്തരത്തില്‍ നല്‍കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൂടാതെ ലതികയുടെ ഭര്‍ത്താവ് സുഭാഷിനെ സംസ്ഥാന സെക്രട്ടറിയുമാക്കി.
പി.സി. ചാക്കോ പ്രസിഡന്റായി വന്നശേഷം പാര്‍ട്ടിക്കു നഷ്ടമല്ലാതെ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും ഈ നേതാക്കള്‍ക്കു പരാതിയുണ്ട്. അര്‍ഹമായ ബോര്‍ഡ്/കോര്പറേഷന് സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ തവണ 28 ബോര്‍ഡുകള്‍ ലഭിച്ചിച്ചിരുന്നെങ്കില് ഇക്കുറി അത് 15 ആയി കുറഞ്ഞു.
ബോര്‍ഡു ചെയര്മാന് സ്ഥാനങ്ങളിലേക്ക് ഇതുവരെ നിയമനം നടത്തിയിട്ടുമില്ല. പാര്‍ട്ടി മന്ത്രിയുടെ ഓഫീസ് ഭരണം നിയന്ത്രിക്കുന്നതും ചാക്കോയാണെന്ന് വിമര്‍ശനമുണ്ട്.
ഷാജിമോന്‍ ജോസഫ്
ഭിന്നത രൂക്ഷമായതോടെ ഇരു വിഭാഗത്തെയും ശരദ് പവാര്‍ ഫെബ്രുവരി അഞ്ചിന് മുംബൈയ്ക്കു വിളിപ്പിച്ചിരിക്കുകയാണ്. പി.സി. ചാക്കോ, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പീതാംബരന് മാസ്റ്റര്‍, മന്ത്രി എ.കെ. ശശീന്ദ്രന്, തോമസ് കെ. തോമസ് എംഎല്‍എ, അഖിലേന്ത്യാ സെക്രട്ടറി എന്‍.എ. മുഹമ്മദ്കുട്ടി എന്നിവരോടാണ് മുംബൈയിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ മാസം 10 നായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും മന്ത്രി എ.കെ. ശശീന്ദ്രന് അസുഖം ബാധിച്ചതിനാല്‍ ആദ്യം 28 ലേക്കും പിന്നീട് പി.സി. ചാക്കോയ്ക്കും ശരദ് പവാറിനും കോവിഡ് ബാധിച്ചതിനാല്‍ ഫെബ്രുവരി അഞ്ചിലേക്കും ചര്‍ച്ച മാറ്റുകയായിരുന്നു.
പി.സി. ചാക്കോയുടെ ഏകാധിപത്യ പ്രവണതകളില്‍ പീതാംബരന് മാസ്റ്ററും എന്‍.എ. മുഹമ്മദ്കുട്ടിയും ഉള്‍പ്പെടെയുള്ള പല മുതിര്‍ന്ന നേതാക്കളും അതൃപ്തരാണ്.
കോര്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുഹമ്മദ്കുട്ടി സംസ്ഥാന ട്രഷറര്‍ സ്ഥാനം രാജിവച്ചിരുന്നു. ഇലക്ഷന് പ്രഖ്യാപിച്ചശേഷം 10 ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പീതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇത്.
പഴയ ആളുകളെ തഴഞ്ഞ് പുതിയതായി പാര്‍ട്ടിയിലേക്കു കടന്നുവരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കുന്നതില് നേതാക്കള്‍ മാത്രമല്ല, പ്രവര്‍ത്തകരും കടുത്ത അതൃപ്തിയിലാണ്. കോണ്‍ഗ്രസ് വിട്ടുവന്ന ലതികാ സുഭാഷിന് ആദ്യം പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനവും പിന്നീട് വനം വികസന കോര്പറേഷന് സ്ഥാനവും നല്‍കിയതിലെ നീരസവും നേതാക്കള്‍ പങ്കുവയ്ക്കുന്നു. ആകെ കിട്ടിയ രണ്ടു കോര്പറേഷനുകളിലൊന്നാണ് ഇത്തരത്തില്‍ നല്‍കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൂടാതെ ലതികയുടെ ഭര്‍ത്താവ് സുഭാഷിനെ സംസ്ഥാന സെക്രട്ടറിയുമാക്കി.
പി.സി. ചാക്കോ പ്രസിഡന്റായി വന്നശേഷം പാര്‍ട്ടിക്കു നഷ്ടമല്ലാതെ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും ഈ നേതാക്കള്‍ക്കു പരാതിയുണ്ട്. അര്‍ഹമായ ബോര്‍ഡ്/കോര്പറേഷന് സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ തവണ 28 ബോര്‍ഡുകള്‍ ലഭിച്ചിച്ചിരുന്നെങ്കില് ഇക്കുറി അത് 15 ആയി കുറഞ്ഞു.
ബോര്‍ഡു ചെയര്മാന് സ്ഥാനങ്ങളിലേക്ക് ഇതുവരെ നിയമനം നടത്തിയിട്ടുമില്ല. പാര്‍ട്ടി മന്ത്രിയുടെ ഓഫീസ് ഭരണം നിയന്ത്രിക്കുന്നതും ചാക്കോയാണെന്ന് വിമര്‍ശനമുണ്ട്.
ഷാജിമോന്‍ ജോസഫ്