അടിമാലി: കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ വാളറയിൽ ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. തലക്കോട് സ്വദേശികളായ വരാപ്പുറത്ത് സിജു (33), താന്നിച്ചുവട്ടിൽ സന്തോഷ് (34)എന്നിവരാണ് മരിച്ചത്.
അടിമാലിയിൽ നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് വീതി കുറഞ്ഞ ഭാഗത്തു റോഡിന്റെ ഓരത്തേക്ക് ഒതുക്കിയപ്പോൾ ലോറി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. 300 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിച്ച ലോറി പല തവണ മറിഞ്ഞ് ദേവിയാർ പുഴയിലേക്ക് പതിക്കും മുന്പ് മരത്തിൽ തങ്ങി നിന്നു.താഴേക്ക് പതിച്ച ആഘാതത്തിൽ ലോറിയുടെ ക്യാബിനും മറ്റു ഭാഗവും വേർപ്പെട്ടു.
തലകീഴായി കിടന്നിരുന്ന ക്യാബിനുള്ളിൽ ഡ്രൈവർ സിജുവും സഹായി സന്തോഷും കുരുങ്ങി കിടക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ ഇന്നലെ പുലർച്ചെ ഇരുവരേയും വാഹനത്തിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരെയും സംസ്കരിച്ചു.
അടിമാലിയിൽ നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് വീതി കുറഞ്ഞ ഭാഗത്തു റോഡിന്റെ ഓരത്തേക്ക് ഒതുക്കിയപ്പോൾ ലോറി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. 300 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിച്ച ലോറി പല തവണ മറിഞ്ഞ് ദേവിയാർ പുഴയിലേക്ക് പതിക്കും മുന്പ് മരത്തിൽ തങ്ങി നിന്നു.താഴേക്ക് പതിച്ച ആഘാതത്തിൽ ലോറിയുടെ ക്യാബിനും മറ്റു ഭാഗവും വേർപ്പെട്ടു.
തലകീഴായി കിടന്നിരുന്ന ക്യാബിനുള്ളിൽ ഡ്രൈവർ സിജുവും സഹായി സന്തോഷും കുരുങ്ങി കിടക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ ഇന്നലെ പുലർച്ചെ ഇരുവരേയും വാഹനത്തിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരെയും സംസ്കരിച്ചു.