കൊച്ചി: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവച്ചു. അടുത്ത മാസം അഞ്ചിനു നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസര്‍ ബി.ജി. ഹരീന്ദ്രനാഥ് അറിയിച്ചു.
നിലവില്‍ ഇരുനൂറ് അംഗങ്ങള്‍ക്ക് ഒരാളെന്ന നിലയിൽ പതിനായിരത്തോളം പേര്‍ക്കാണ് പ്രാതിനിധ്യ വോട്ടവകാശമുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ സ്ഥിരാംഗങ്ങളായ മുപ്പതു ലക്ഷത്തോളം പേര്‍ക്കു വോട്ടവകാശം ലഭിക്കും. ഈ സാഹചര്യത്തിൽ കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മുൻ നിശ്ചയപ്രകാരം തെരഞ്ഞെടുപ്പു നടത്തുകയാണെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും വിലയിരുത്തിയാണ് മാറ്റിവയ്ക്കുന്നത്. വിധിക്കെതിരേ അപ്പീല്‍ നല്‍കാനുള്ള സാധ്യതകൾ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണനേതൃത്വം പരിശോധിച്ചു വരികയാണെന്നു സൂചനയുണ്ട്.
നിലവില്‍ ഇരുനൂറ് അംഗങ്ങള്‍ക്ക് ഒരാളെന്ന നിലയിൽ പതിനായിരത്തോളം പേര്‍ക്കാണ് പ്രാതിനിധ്യ വോട്ടവകാശമുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ സ്ഥിരാംഗങ്ങളായ മുപ്പതു ലക്ഷത്തോളം പേര്‍ക്കു വോട്ടവകാശം ലഭിക്കും. ഈ സാഹചര്യത്തിൽ കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മുൻ നിശ്ചയപ്രകാരം തെരഞ്ഞെടുപ്പു നടത്തുകയാണെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും വിലയിരുത്തിയാണ് മാറ്റിവയ്ക്കുന്നത്. വിധിക്കെതിരേ അപ്പീല്‍ നല്‍കാനുള്ള സാധ്യതകൾ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണനേതൃത്വം പരിശോധിച്ചു വരികയാണെന്നു സൂചനയുണ്ട്.