മൂന്നാർ: ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തേയിലത്തോട്ടത്തിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്കൊപ്പം താമസിച്ചിരുന്ന രണ്ടു പേരെ കാണാതായി. കൊലപാതകത്തിനു ശേഷം ഇവർ ഒളിവിൽ പോയതാണെന്നാണ് പോലീസ് നൽകുന്ന സൂചന.
കണ്ണൻ ദേവൻ കന്പനി മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റ് ജീവനക്കാരനും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോണ്‍ സോയി(28) യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ തേയിലത്തോട്ടത്തിൽ കണ്ടത്. യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക് (31) വിബോയ് ചാബിയ (29) എന്നിവരെയാണ് കാണാതായത്. എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവർത്തകരുമായി കൊല്ലപ്പെട്ട ഷാരോണും കാണാതായ രണ്ടുപേരും 23ന് രാത്രി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
നാട്ടുകാർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് മൂന്നു പേരെയും കാണാതാകുകയായിരുന്നു. എസ്റ്റേറ്റിൽ കുടുബമായാണ് ഷാരോൺ താമസിച്ചിരുന്നത്. ഭാര്യ കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്നു. ഇയാളെ കാണാനില്ലെന്ന് ഇന്നലെ രാവിലെ കന്പനി അധികൃതർ മൂന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.
കണ്ണൻ ദേവൻ കന്പനി മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റ് ജീവനക്കാരനും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോണ്‍ സോയി(28) യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ തേയിലത്തോട്ടത്തിൽ കണ്ടത്. യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക് (31) വിബോയ് ചാബിയ (29) എന്നിവരെയാണ് കാണാതായത്. എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവർത്തകരുമായി കൊല്ലപ്പെട്ട ഷാരോണും കാണാതായ രണ്ടുപേരും 23ന് രാത്രി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
നാട്ടുകാർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് മൂന്നു പേരെയും കാണാതാകുകയായിരുന്നു. എസ്റ്റേറ്റിൽ കുടുബമായാണ് ഷാരോൺ താമസിച്ചിരുന്നത്. ഭാര്യ കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്നു. ഇയാളെ കാണാനില്ലെന്ന് ഇന്നലെ രാവിലെ കന്പനി അധികൃതർ മൂന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.