തിരുവനന്തപുരം: അഴിമതി നിരോധന നിയമത്തിന്റെ കഴുത്തു ഞെരിച്ചു കൊല്ലുന്നതാണ് പിണറായി സർക്കാർ കൊണ്ടുവരുന്ന ലോകായുക്ത ഓർഡിനൻസെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
മുഖ്യമന്ത്രിയെയും ഉന്നതവിദ്യാഭ്യാസമന്ത്രിയെയും ലോകായുക്ത കേസിൽനിന്നു രക്ഷിക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഇതിനേക്കാൾ ഭേദം ലോകായുക്ത നിയമം റദ്ദാക്കുന്നതാണ്.സോളാർ കേസിലെ വിധി സിപിഎമ്മിന് മുഖത്തേറ്റ അടിയാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും മാപ്പു പറയണം: ഹസൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെയും ഉന്നതവിദ്യാഭ്യാസമന്ത്രിയെയും ലോകായുക്ത കേസിൽനിന്നു രക്ഷിക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഇതിനേക്കാൾ ഭേദം ലോകായുക്ത നിയമം റദ്ദാക്കുന്നതാണ്.സോളാർ കേസിലെ വിധി സിപിഎമ്മിന് മുഖത്തേറ്റ അടിയാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും മാപ്പു പറയണം: ഹസൻ കൂട്ടിച്ചേർത്തു.