തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്പോഴാണ് ആ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്.
ജില്ലയിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓണ്‍ലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ. സിനിമ തിയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവ അടയ്ക്കും. ബിരുദ, ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെൻററുകൾ ഉൾപ്പെടെ) ഓണ്‍ലൈനിലേക്കു മാറ്റും.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇതു ബാധകമല്ലെന്നുമാണ് സി കാറ്റഗറിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്പോഴാണ് ആ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്.
ജില്ലയിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓണ്‍ലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ. സിനിമ തിയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവ അടയ്ക്കും. ബിരുദ, ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെൻററുകൾ ഉൾപ്പെടെ) ഓണ്‍ലൈനിലേക്കു മാറ്റും.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇതു ബാധകമല്ലെന്നുമാണ് സി കാറ്റഗറിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്.