തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും മൂന്ന് ദിവസം തുടർച്ചയായി വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ ക്ലസ്റ്ററുകൾ ആയാൽ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പലിനോ ഹെഡ്മാസ്റ്റർക്കോ അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവും ഇതിനു പിന്നാലെ സർക്കാർ പുറത്തിറക്കി. സ്ഥാപനങ്ങൾ അടച്ചിടുന്ന കാലയളവിൽ ക്ലാസുകൾ ഓണ്‍ലൈനായി നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ ക്ലസ്റ്ററുകൾ ആയാൽ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പലിനോ ഹെഡ്മാസ്റ്റർക്കോ അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവും ഇതിനു പിന്നാലെ സർക്കാർ പുറത്തിറക്കി. സ്ഥാപനങ്ങൾ അടച്ചിടുന്ന കാലയളവിൽ ക്ലാസുകൾ ഓണ്‍ലൈനായി നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.