കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെ രണ്ടാംദിവസവും 11 മണിക്കൂർ ചോദ്യം ചെയ്തു. മൂന്നാംദിവസമായ ഇന്ന് 11 മണിക്കൂര്‍ കൂടി ചോദ്യംചെയ്യാൻ കോടതി അനുമതിയുണ്ട്. കോടതിയില്‍ നല്കിയ വിവരങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
രണ്ട് സംവിധായകരടക്കം ആറ് പേരെ ചോദ്യംചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ട് സംവിധായകരടക്കം ആറ് പേരെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സംവിധായകരായ റാഫി, അരുണ്‍ ഗോപി, സിനിമാ മേഖലയിലെ അക്കൗണ്ടന്റ് സിജോ, ദിലീപിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജർ, രണ്ട് ജീവനക്കാര്‍ എന്നിവരെയാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചുവരുത്തി ചോദ്യം ചെയ്തത്.
സംവിധായകന് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് നല്കിയ ഡിജിറ്റല്‍ തെളിവുകളില്‍ റാഫിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനാണ് ഇദ്ദേഹത്തെ വിളിച്ചു വരുത്തിയതെന്നു ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന് നായർ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് സംവിധായകരടക്കം ആറ് പേരെ ചോദ്യംചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ട് സംവിധായകരടക്കം ആറ് പേരെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സംവിധായകരായ റാഫി, അരുണ്‍ ഗോപി, സിനിമാ മേഖലയിലെ അക്കൗണ്ടന്റ് സിജോ, ദിലീപിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജർ, രണ്ട് ജീവനക്കാര്‍ എന്നിവരെയാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചുവരുത്തി ചോദ്യം ചെയ്തത്.
സംവിധായകന് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് നല്കിയ ഡിജിറ്റല്‍ തെളിവുകളില്‍ റാഫിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനാണ് ഇദ്ദേഹത്തെ വിളിച്ചു വരുത്തിയതെന്നു ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന് നായർ മാധ്യമങ്ങളോട് പറഞ്ഞു.