പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കൊഴിഞ്ഞാന്പാറ അത്തിക്കോട് പള്ളി സ്ട്രീറ്റിൽ മുഹമ്മദ് ഹാറൂണ്‍(35) ആണ് പിടിയിലായത്. ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്ത വ്യക്തിയാണ് ഹാറൂണെന്നു ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
ഇയാൾ ഉൾപ്പെടെ നാലുപേർക്കായി പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതോടെ കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത നാലുപേരടക്കം പത്തുപേർ അറസ്റ്റിലായി.
കൃത്യത്തിൽ പങ്കെടുക്കാനുള്ള വ്യക്തികളെ തെരഞ്ഞെടുക്കാനുള്ള ദൗത്യം, കൃത്യത്തിനുശേഷമുള്ള ഒളിവിൽ പോകൽ തുടങ്ങിയവയെല്ലാം കേസിലെ ഒന്നാംപ്രതി അബ്ദുൾ സലാമിനൊപ്പം ചേർന്ന് ആസൂത്രണം ചെയ്തതിൽ ഹാറൂണിനു മുഖ്യപങ്കുണ്ട്. സംഭവശേഷം മലപ്പുറം ജില്ലയിലേക്കു രക്ഷപ്പെട്ട ഹാറൂണിനെ ചെർപ്പുളശേരി ഭാഗത്തുനിന്നാണ് അറസ്റ്റു ചെയ്തത്. നേരത്തെ പോപ്പുലർ ഫ്രണ്ട് ഭാരവാഹിയായിരുന്ന ഹാറൂണ്‍ ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
ഇയാൾ ഉൾപ്പെടെ നാലുപേർക്കായി പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതോടെ കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത നാലുപേരടക്കം പത്തുപേർ അറസ്റ്റിലായി.
കൃത്യത്തിൽ പങ്കെടുക്കാനുള്ള വ്യക്തികളെ തെരഞ്ഞെടുക്കാനുള്ള ദൗത്യം, കൃത്യത്തിനുശേഷമുള്ള ഒളിവിൽ പോകൽ തുടങ്ങിയവയെല്ലാം കേസിലെ ഒന്നാംപ്രതി അബ്ദുൾ സലാമിനൊപ്പം ചേർന്ന് ആസൂത്രണം ചെയ്തതിൽ ഹാറൂണിനു മുഖ്യപങ്കുണ്ട്. സംഭവശേഷം മലപ്പുറം ജില്ലയിലേക്കു രക്ഷപ്പെട്ട ഹാറൂണിനെ ചെർപ്പുളശേരി ഭാഗത്തുനിന്നാണ് അറസ്റ്റു ചെയ്തത്. നേരത്തെ പോപ്പുലർ ഫ്രണ്ട് ഭാരവാഹിയായിരുന്ന ഹാറൂണ്‍ ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.